tag:blogger.com,1999:blog-1890028296567203692024-02-07T07:49:26.984+05:30മാവേലിരാജ്യംഎബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.comBlogger37125tag:blogger.com,1999:blog-189002829656720369.post-89044457815855618542023-05-15T15:48:00.001+05:302023-05-15T16:38:48.704+05:30ഉഴുന്ന് മദ്ദളമാകും കാലം ഉപ്പ് കര്പ്പൂരമാകും കാലം<p><b><span style="background-color: #d9ead3; font-size: medium;">തുളുനാട്ടിലെ തുലാവാവിനെപ്പറ്റി <span style="color: #38761d;">കുരീപ്പുഴ ശ്രീകുമാര്‍</span><span style="color: #04ff00;"> </span><span style="color: #cc0000;">ജനയുഗം ദിനപത്രത്തിൽ എഴുതിയത് </span></span></b></p><p>തുളുനാട്ടിലെ മഹാബലിയെക്കുറിച്ച് പറഞ്ഞത്<u> സി രാഘവന്</u> മാഷാണ്. ഗോകര്‍ണം വരെ നീണ്ടുകിടന്ന ഒരു നാടിന്റെ വടക്കന്‍ കാവല്‍ക്കാരായ തുളുവര്‍ക്കുമുണ്ട് മഹാബലി. <i>ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര </i>എന്നീ പേരുകളിലാണ് അവിടെ മഹാബലിയുള്ളത്.</p><p><br /></p><p>മൂന്ന് ലോകത്തിന്റെയും അധിപനായി ഈ അസുരരാജാവ് സമത്വസുന്ദരമായ സാമൂഹ്യ വ്യവസ്ഥ നടപ്പിലാക്കി. അസൂയാലുക്കളായ ദേവന്മാരുടെ സ്വാധീനത്തില്‍പ്പെട്ട മഹാവിഷ്ണു, വാമനനായി, ബലീന്ദ്രനെ ചതിച്ചു പാതാളത്തിലാക്കി.</p><p><br /></p><p>വിനയവാനായ <b><i>ബലീന്ദ്രന്‍</i></b>, രാജാവെന്ന് അവകാശപ്പെടുന്നതേയില്ല. പകരം <b><i>ഭൂമിപുത്രന്‍</i></b> എന്നേ പറയുന്നുള്ളു. തുളുവിലെ ബലിയേന്ദ്രന് പാട്ടില്‍ ഈ കഥ വിശദമായിട്ടുണ്ട്. ബലിയേന്ദ്രന്റെ രാജ്യത്തെ നശിപ്പിക്കാന്‍ ദേവന്മാര് ആദ്യം പറഞ്ഞുവിടുന്നത് നളചരിതം ഫെയിംകലിയെ തന്നെയാണ്. ബലീന്ദ്രനാകട്ടെ ബല്ലാളനെക്കൊണ്ട് കലിയെ തളച്ചു. കലിയുടെ വലം കാലില്‍ പൊന്‍ചങ്ങലയും ഇടംകാലില്‍ വെള്ളി ചങ്ങലയും നടുവിന് ഇരുമ്പുചങ്ങലയും ബന്ധിച്ചാണ് ബല്ലാളന്‍ കലിയെ തടവിലാക്കുന്നത്.</p><p><br /></p><p>കലിവെടി ചീറ്റിപ്പോയതിനാല്‍ ദേവന്മാര് നാല്‍ക്കയ്യന്‍ നാരായണനെ കണ്ട് വാമനവേഷം കെട്ടിക്കുകയാണ്. വാമനന്, ബലിയേന്ദ്രനു ചില ഓഫറുകള്‍ നല്‍കുന്നുണ്ട്. നഷ്ടപ്പെട്ട ഭൂമി ബലിയേന്ദ്രന് തിരിച്ചുനല്‍കാമെന്ന് തന്നെയാണ് പ്രധാന ഓഫര്‍. അത് എന്നാണെന്നോ? കല്ല് കായും, ഉപ്പ് കര്‍പ്പൂരവും, ഉഴുന്ന് മദ്ദളവും ആകുന്നകാലത്ത്! വെള്ളാരം കല്ല് പൂക്കുകയും മോരില്‍ വെണ്ണ മുങ്ങുകയും കുന്നിക്കുരുവിന്റെ കറുത്തകല മായുകയും മരം കൊത്തിക്കിളി തലക്കുടമതാഴെ ഇറക്കുകയും ചെയ്യുന്ന കാലത്ത് തിരിച്ചുവന്ന് നാടുഭരിക്കാം.</p><p><br /></p><p>മൂന്നടി മണ്ണ് ദാനം തന്നാല്‍ അതെങ്ങനെ വിനിയോഗിക്കുമെന്ന് ബലീന്ദ്രന്‍ ചോദിക്കുന്നുണ്ട്. വാമനന്റെ മറുപടി, ഒരടിസ്ഥലത്ത് വീടും ആലയും പണിത്, കുളവും കിണറുമുണ്ടാക്കി, തെങ്ങും വാഴയും നട്ടുവളര്‍ത്തും. രണ്ടാമടി സ്ഥലത്ത് തെയ്യത്തിന് മാടമുണ്ടാക്കി ഉത്സവം നടത്തും. മൂന്നാമടി സ്ഥലം പൂണൂലുകാര്‍ക്ക് നീക്കിവയ്ക്കും.</p><p><br /></p><p>ഇവിടെ തെലുങ്കു ജനകീയ കവി ഗദ്ദറിന്റെ ഓണക്കഥ വായന പ്രസക്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വാമനന് സവര്‍ണ പ്രതിനിധിയും മഹാബലി ദലിത് ചക്രവര്‍ത്തിയുമാണ്. ഒന്നാമടി ഭൂമി കവര്‍ന്നതിലൂടെ സവര്‍ണര്‍, ദലിതന്റെകൃഷി ഭൂമിയും രണ്ടാമടിയിലൂടെ ജീവിത സാഹചര്യങ്ങളും മൂന്നാംമടിയിലൂടെ ദലിതന്റെ അധികാരവും കയ്യടക്കി. ഈ വായനക്ക് ഭൂതകാലത്ത് നടന്ന സവര്‍ണാധിപത്യത്തിന്റെ വാസനയുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ദ്രാവിഡ ജീവിതത്തിന്റെ വിയര്‍പ്പുമണമുണ്ട്. കൂടുതല്‍ യുക്തിസഹമാണ് ഗദ്ദറിന്റെ വായന. അങ്ങനെയെങ്കില്‍ ഓണ ചുമരുകളിലെ മഹാബലിയെ നമുക്ക് മാറ്റിവരയ്ക്കേണ്ടതുണ്ട്. പൂണൂലും കുടവയറുമില്ലാത്ത ഒരു മഹാബലി. കറുപ്പുനിറവും മുഖത്ത് സ്നേഹവാത്സല്യങ്ങളും തിളങ്ങുന്ന ഒരു മഹാബലി ഉറച്ച ഹിന്ദുമതക്കാര്‍ക്ക് ഓണം, മഹാബലി പരോളിലിറങ്ങുന്ന കാലമല്ല. മഹാവിഷ്ണു വാമനനായി അവതരിച്ച പുണ്യദിനമാണ്. മഹാബലി പക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ഹിന്ദുമതത്തിന്റെ കാര്‍ഡ് ഇല്ലെന്നര്‍ഥം.</p><p><br /></p><p>മിത്തുകളുടെ പുനര്‍വായന, കാലം ആവശ്യപ്പെടുന്നുണ്ട് യുക്തിസഹമായി വായിച്ചില്ലെങ്കില്‍ മിത്തുകള്‍ പോലും കവര്‍ച്ച ചെയ്യപ്പെടും. ബലീന്ദ്രന്‍ പ്രജകളെ കാണാനെത്തുന്നത് ദീപാവലി നാളിലാണെന്നൊരു വ്യത്യാസവും തുളുനാട്ടിലുണ്ട്.</p><p><br /></p><p>--</p><p><b><i> കടപ്പാടു്: കുരീപ്പുഴ ശ്രീകുമാര്‍, ജനയുഗം 2013 സെപ്തംബർ</i></b></p><p style="text-align: center;">-0-</p>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-85052511442903227392021-10-06T19:37:00.003+05:302021-12-10T12:41:51.896+05:30അഖിലേന്ത്യാ ബലിജന സാംസ്കാരിക പ്രസ്ഥാനം<p> </p><p class="MsoNormal"></p><h4><span style="color: #38761d;"><span lang="ML"><span style="font-family: AnjaliOldLipi;">ദുഃഖങ്ങളും കഷ്ടങ്ങളും പോകട്ടെ</span></span><span style="font-family: AnjaliOldLipi;">, </span><span lang="ML" style="font-family: AnjaliOldLipi;">ബലിയുടെ രാജ്യം വരട്ടെ.</span></span></h4><span lang="ML" style="font-family: AnjaliOldLipi;"></span><p></p><div><span lang="ML" style="font-family: AnjaliOldLipi;"><span lang="ML"><span style="color: red;"></span></span><h4><span style="color: red;"><span lang="ML">എല്ലാ അസംബന്ധങ്ങളും പോകട്ടെ</span>, <span lang="ML">ബലി രാജാവിന്റെ ഭരണം തിരിച്ചു വരട്ടെ</span></span></h4></span></div><p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">അഖിലേന്ത്യാ
തലത്തിൽ പ്രവർത്തിയ്ക്കുന്ന ഒരു സാംസ്കാരിക സംഘട<span face=""Nirmala UI","sans-serif"" lang="ML" style="font-size: 11pt; line-height: 107%; mso-ansi-language: EN-IN; mso-bidi-language: ML; mso-fareast-font-family: Calibri; mso-fareast-language: EN-US; mso-fareast-theme-font: minor-latin;">ഩ</span>യാണ് <i>ബലിജന സാംസ്കാരിക പ്രസ്ഥാനം</i>
(</span><span style="font-family: AnjaliOldLipi;">The Balijan Cultural Movement)<span lang="ML"> അഥവാ മഹാബലിജ</span></span><span face=""Nirmala UI", sans-serif" lang="ML" style="line-height: 107%;"><span style="font-size: x-small;">ഩ</span></span><span style="font-family: AnjaliOldLipi;"><span lang="ML"> സാംസ്കാരിക പ്രസ്ഥാനം</span>. <span lang="ML">വിവിധസംസ്ഥാനങ്ങളിലുള്ളവർ
ചേർന്നു് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ദെൽഹി ആസ്ഥാനമായി </span>2005<span lang="ML">
മുതൽ രൂപപ്പെടുത്തിതുടങ്ങിയതാണീ സംഘടന. സുനിൽ സർദാർ അഖിലേന്ത്യാ കൺവീനറും കാഞ്ച
ഐലയ്യ പ്രസിഡന്റും ദേശീയ ഗേയ്ൽ ഓംവെത് ആക്റ്റിങ് പ്രസിഡന്റും ബ്രജ് രഞ്ജൻ മണി ജനറൽ സെക്രട്ടറിയും ദിനേശ്
സന്ദില ട്രഷറാറും ഇരുപതിലേറെ അംഗങ്ങളുള്ള സ്റ്റിയറിങ് സമിതിയും വിവിധസമിതികളുമായി രൂപപ്പെട്ട ഈ പ്രസ്ഥാനം ഹിമാചല പ്രദേശം, രാജസ്ഥാൻ</span>,<span lang="ML"> ബിഹാർ</span>,
<span lang="ML">ഗുജറാത്ത്</span>, <span lang="ML">ഝാർഖണ്ഡ്</span>, <span lang="ML">മഹാരാഷ്ട്രം</span>,<span lang="ML"> മദ്ധ്യപ്രദേശ്</span>, <span lang="ML">തെലുങ്കാന</span>,<span lang="ML"> ആന്ധ്രാ പ്രദേശ്</span>,<span lang="ML"> കർണാടകം</span>, <span lang="ML">കേരളം</span>,
<span lang="ML">തമിഴ് നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വേരുപിടിയ്ക്കുമെ</span></span><span style="font-family: AnjaliOldLipi;">ന്നു</span><span style="font-family: AnjaliOldLipi;"><span lang="ML"> പ്രതീക്ഷിയ്ക്കുന്നു.</span></span></p>
<p class="MsoNormal"><span style="font-family: AnjaliOldLipi;"><o:p> </o:p></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">ഇന്ത്യയില്‍
നിലനില്‍ക്കുന്ന സാമൂഹിക</span><span style="font-family: AnjaliOldLipi;">, <span lang="ML">മത</span>, <span lang="ML">രാഷ്ട്രീയ</span>, <span lang="ML">സാമ്പത്തിക
ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് വിശാലമായ സാംസ്കാരിക അന്തരീക്ഷം ഒരുക്കുക
എന്നതാണ് ഇതിന്റെ ലക്ഷ്യം. ബ്രാഹ്മണ്യം</span>, <span lang="ML">ജാതി</span>, <span lang="ML">ഹിന്ദുത്വ വർഗീയവാദം എന്നിവയ്ക്കെതിരെയുള്ള സാംസ്കാരിക മുന്നേറ്റമാണിത്.
കേരളത്തിലെ മഹാബലി സങ്കല്പത്തെയാണ് ബലിജന സാംസ്കാരിക പ്രസ്ഥാനം ഉയർത്തിക്കാണിയ്ക്കുന്നതെന്ന്
അതിന്റെ (</span>The Balijan Cultural Movement) <span lang="ML">ദേശീയ വർക്കിംഗ്
പ്രസിഡന്റായിരുന്ന ഗേയ്ൽ ഓംവെത് (</span>1941- 2021) <span lang="ML">പ്രസ്താവിച്ചിട്ടുണ്ടു്.
സവർണതക്കെതിരയുള്ള അവർണ പോരാട്ടങ്ങളിൽ മഹാബലിയെ പ്രതീകമാക്കുകയാണ് അവർ
ചെയ്യുന്നത്.</span></span></p><p class="MsoNormal"><span style="font-family: AnjaliOldLipi;"><span lang="ML"><br /></span></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">ബലിജന്‍
സാംസ്കാരിക പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ<span style="mso-spacerun: yes;">
</span>സ്റ്റിയറിങ്<span style="mso-spacerun: yes;"> </span>സമിതി അംഗവും
മഹാരാഷ്ട്രയിലെ പ്രമുഖ ദളിതപക്ഷ-ഇടതു ചിന്തകനും മനുഷ്യാവകാശ പ്രവർത്തകനും ശ്രമിക്
മുക്തി ദൾ അഖിലേന്ത്യാ നേതാവുമായ ഡോ. ഭാരത് പടൻകർ പറയുന്നത് പോരാട്ടങ്ങളിൽ<span style="mso-spacerun: yes;"> </span>ഇന്ത്യൻ ജനത മഹാബലിയുടെ ബിംബം കൂടുതലായി
പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നാണു്. മർദിതരെ ചലിപ്പിക്കാൻ പോന്നതാണ്<span style="mso-spacerun: yes;"> </span>മഹാബലിയുടെ കഥ. കേരളത്തിലേതിനു സമാനമായ
മഹാബലിക്കഥകൾ വടക്കേ ഇന്ത്യയിലുമുണ്ട്. ദസറ ആഘോഷത്തിന്റെ പത്താം ദിവസം ബലിയുമായി
ബന്ധപ്പെട്ടുള്ള ചടങ്ങുകൾ അവിടെ നടക്കുന്നുണ്ട്. ദിപാവലിയുമായി ബന്ധപ്പെട്ടും
ബലിയുടെ കഥ വടക്കേ ഇന്ത്യയിലുണ്ട്. മഹാബലി ജനങ്ങളെ കാണാൻ എത്തുന്ന സങ്കല്പമാണ്
അതും. മതത്തിനും ജാതിക്കും മറ്റ് ഭിന്നതകൾക്കുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന
ഇന്ത്യൻ ബിംബമാണ് ബലി. ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മാ ജ്യോതിറാവു
ഫൂലേ ഹിന്ദുസ്ഥാനെന്നതിനു പകരം </span><span style="font-family: AnjaliOldLipi;">'<span lang="ML">ബലിസ്ഥാൻ</span>' <span lang="ML">എന്നാണ് വിളിച്ചിരുന്നത്. അതിൽ നിന്നും
ഊർജം ഉൾക്കൊണ്ടാണ് ബലിജന സാംസ്കാരിക പ്രസ്ഥാനം രൂപപ്പെടുത്തുന്നതെന്നു പടൻകർ
പറയുന്നു.</span><o:p></o:p></span></p><p class="MsoNormal"><span style="font-family: AnjaliOldLipi;"><span lang="ML"><br /></span></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">മറാഠിയിലെ ദീപാവലി
പ്രാർത്ഥനയെ ഫൂലെ പരാമർശിച്ചിരിക്കുന്നത് ശ്രദ്ധിക്കുക</span><span style="font-family: AnjaliOldLipi;">,</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">“</span><span lang="ML" style="font-family: AnjaliOldLipi;">ഇട പിഡ
ജാവോ</span><span style="font-family: AnjaliOldLipi;">, </span><span lang="ML" style="font-family: AnjaliOldLipi;">ബലികാ രാജ്യ യെവോ</span><span style="font-family: AnjaliOldLipi;">” – </span><span lang="ML"><span style="font-family: AnjaliOldLipi;">ദുഃഖങ്ങളും
കഷ്ടങ്ങളും പോകട്ടെ</span></span><span style="font-family: AnjaliOldLipi;">, </span><span lang="ML" style="font-family: AnjaliOldLipi;">ബലിയുടെ രാജ്യം വരട്ടെ.</span></p><p class="MsoNormal"><span style="font-family: AnjaliOldLipi;"><span lang="ML"><br /></span></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">മധ്യപ്രദേശ്</span><span style="font-family: AnjaliOldLipi;">, <span lang="ML">രാജസ്ഥാൻ</span>, <span lang="ML">ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുള്ള മേഘവംശി ബാലായ് ജനത ഇങ്ങനെ
പ്രാർത്ഥിക്കുന്നു-</span></span><span lang="ML" style="font-family: AnjaliOldLipi;">- </span><span style="font-family: AnjaliOldLipi;">‘<span lang="ML">അലാ -ബലാ ജായേ- ബലി കാ രാജ് അയേ</span>’ (</span><span face="Kokila, sans-serif" lang="HI" style="line-height: 107%;">अला</span><span lang="HI" style="font-family: AnjaliOldLipi; line-height: 107%;">-</span><span face="Kokila, sans-serif" lang="HI" style="line-height: 107%;">बला</span><span lang="HI" style="font-family: AnjaliOldLipi; line-height: 107%;"> </span><span face="Kokila, sans-serif" lang="HI" style="line-height: 107%;">जाए</span><span style="font-family: AnjaliOldLipi; line-height: 107%;">, </span><span face="Kokila, sans-serif" lang="HI" style="line-height: 107%;">बली</span><span lang="HI" style="font-family: AnjaliOldLipi; line-height: 107%;"> </span><span face="Kokila, sans-serif" lang="HI" style="line-height: 107%;">का</span><span lang="HI" style="font-family: AnjaliOldLipi; line-height: 107%;"> </span><span face="Kokila, sans-serif" lang="HI" style="line-height: 107%;">राज</span><span lang="HI" style="font-family: AnjaliOldLipi; line-height: 107%;"> </span><span face="Kokila, sans-serif" lang="HI" style="line-height: 107%;">आए</span><span style="font-family: AnjaliOldLipi; line-height: 107%;">) </span><span style="font-family: AnjaliOldLipi;"><span lang="ML">അതായത് </span>‘<span lang="ML">എല്ലാ
അസംബന്ധങ്ങളും പോകട്ടെ</span>, <span lang="ML">ബലി രാജാവിന്റെ ഭരണം തിരിച്ചു
വരട്ടെ.</span>’</span></p>
<p class="MsoNormal"><span style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;"><b>അവലംബം:-</b></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">1 ആർ കെ
ബിജുരാജ് നടത്തിയ അഭിമുഖസംഭാഷണം </span><span style="font-family: AnjaliOldLipi;"><a href="https://www.madhyamam.com/india/dont-speak-about-caste-youll-be-branded-as-casteist-gail-omvedt-840293">https://www.madhyamam.com/india/dont-speak-about-caste-youll-be-branded-as-casteist-gail-omvedt-840293</a></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">2 ആർ കെ
ബിജുരാജ് നടത്തിയ അഭിമുഖസംഭാഷണം </span><span style="font-family: AnjaliOldLipi;">Malayalam
vaarikha, 2010 May
<a href="http://uneditedwritings.blogspot.com/2010/07/blog-post_936.html">http://uneditedwritings.blogspot.com/2010/07/blog-post_936.html</a><o:p></o:p></span></p>
<p class="MsoNormal"><span style="font-family: AnjaliOldLipi;">3 Balijan Cultural
Movement Manifesto ,Publisher: Balijan Cultural Movement nd [ca 2005-09], New
Delhi, Publication Date: 2005. <a href="https://www.abebooks.com/Balijan-Cultural-Movement-Manifesto-2005-09-New/2161300470/bd">https://www.abebooks.com/Balijan-Cultural-Movement-Manifesto-2005-09-New/2161300470/bd</a></span></p>
<p class="MsoNormal"><span style="font-family: AnjaliOldLipi;"> 4 </span><span lang="ML" style="font-family: AnjaliOldLipi;">ബലിജൻ
സാംസ്കാരിക പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ പാഠം </span><span style="font-family: AnjaliOldLipi;"><a href="https://meghvansh.wordpress.com/2010/07/03/balijan-cultural-movement-manifesto/">https://meghvansh.wordpress.com/2010/07/03/balijan-cultural-movement-manifesto/</a></span></p>
<p class="MsoNormal"><span style="font-family: AnjaliOldLipi;"> 5 </span><span style="font-family: AnjaliOldLipi;">State</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">and</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">brahmanical</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">order</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">should</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">go</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">says</span><span lang="ML" style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi;">gadar. October
2009 <a href="https://www.newindianexpress.com/cities/hyderabad/2009/oct/11/state-and-brahmanical-order-should-go-says-gada-91769.html">https://www.newindianexpress.com/cities/hyderabad/2009/oct/11/state-and-brahmanical-order-should-go-says-gada-91769.html</a></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">ദുഃഖങ്ങളും
കഷ്ടങ്ങളും പോകട്ടെ</span><span style="font-family: AnjaliOldLipi;">, <span lang="ML">ബലിയുടെ രാജ്യം വരട്ടെ </span><a href="https://prathipaksham.in/activist-geil-omved-passed-away/">https://prathipaksham.in/activist-geil-omved-passed-away/</a><o:p></o:p></span></p>
<p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">എല്ലാ
അസംബന്ധങ്ങളും പോകട്ടെ</span><span style="font-family: AnjaliOldLipi;">, <span lang="ML">ബലി രാജാവിന്റെ ഭരണം തിരിച്ചു വരട്ടെ </span><a href="https://meghvansh.wordpress.com/2010/09/02/maveli-%e0%a4%ae%e0%a4%b9%e0%a4%be%e0%a4%ac%e0%a4%b2%e0%a5%80-belongs-to-meghvansh/">https://meghvansh.wordpress.com/2010/09/02/maveli-%e0%a4%ae%e0%a4%b9%e0%a4%be%e0%a4%ac%e0%a4%b2%e0%a5%80-belongs-to-meghvansh/</a><o:p></o:p></span></p>
<p class="MsoNormal"><span style="font-family: AnjaliOldLipi;"> </span><span lang="ML"><span style="font-family: AnjaliOldLipi;"></span></span></p><h4 style="text-align: left;"><br /></h4><p></p><div><span lang="ML" style="font-family: AnjaliOldLipi;"><span lang="ML"></span></span></div>
<p class="MsoNormal"><span style="font-family: AnjaliOldLipi;"> </span></p><p class="MsoNormal"><span lang="ML" style="font-family: AnjaliOldLipi;">അഖിലേന്ത്യാ
മഹാബലിജന സാംസ്കാരിക പ്രസ്ഥാനം</span><span style="font-family: AnjaliOldLipi;"><o:p></o:p></span></p><p class="MsoNormal"></p><p class="MsoNormal"><br /></p><br /><p></p>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-2327000423937782932021-08-27T10:09:00.001+05:302021-10-31T11:29:20.516+05:30ഗേയ്ൽ ഓംവെത് (1941 - 2021)<p>ഗേയ്ൽ മെറീ ഓംവെത് (Gail Marie Omvedt) </p><p>സമത്വസുന്ദരവും ഐശ്വര്യ സമൃദ്ധവുമായ മാവേലി ഭരണമെന്ന (ബലിരാജ്) ആദർശലോക സങ്കല്പത്തിൽനിന്നു് പ്രചോദനംകൊണ്ട അമേരിക്കൻ വംശജയായ ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) (1941 ആഗസ്റ്റ് 2 - 2021 ആഗസ്റ്റ് 25). (മഹാ)ബലിജന സാംസ്കാരിക പ്രസ്ഥാനത്തിന്റെ (The Balijan Cultural Movement) ദേശീയ വർക്കിംഗ് പ്രസിഡന്റായിരുന്നു. ജാതിപഠനത്തിലെ പ്രമുഖ പണ്ഡിതയും സാമൂഹിക വികസന ഉപദേഷ്ടാവും (കൺസൾട്ടന്റും) എഴുത്തുകാരിയും അധ്യാപികയും സാസ്കാരിക പ്രവർത്തകയുമായി അവർ ശോഭിച്ചു.</p><p>ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മാ ജ്യോതിബാ ഗോവിന്ദറാവു ഫുലെ (1827 -1890) ഒരു നൂറ്റാണ്ടുമുമ്പ് ഉയർത്തിയ ആശയങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തികൊണ്ടു് അവർ ദലിതപക്ഷ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിലും, കർഷക പ്രസ്ഥാനങ്ങളിലും, പരിസ്ഥിതി പ്രസ്ഥാനങ്ങളിലും, ഗ്രാമീണ സ്ത്രീകൾ ഉൾപ്പെട്ട വിവിധ സാമൂഹികപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. മഹാരാഷ്ട്രത്തിലെ ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിലും സജീവമായിരുന്നു.</p><p>ജാതി നശീകരണ ദളിത് മുന്നേറ്റം, ജാതി വിരുദ്ധ പ്രസ്ഥാനം, ദലിത് രാഷ്ട്രീയം, വർഗസമരം , സ്ത്രീ സമത്വ പോരാട്ടം/ സ്ത്രീപക്ഷ സമരം, പരിസ്ഥിതി ഇടപെടലുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ 25 -ലേറെ പുസ്തകങ്ങൾ അവർ രചിച്ചു. മഹാത്മാ ഫൂലെ - അംബേദ്കറായ പാരമ്പര്യത്തിൽപെട്ട ജാതിവിരുദ്ധ പ്രസ്ഥാനത്തിലെ വ്യക്തികളുമായി ബന്ധപ്പെട്ട രേഖകളും കൃതികളും ശേഖരിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തു.</p><p><b>ജീവിതപശ്ചാത്തലം</b></p><p>അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു സ്കാൻഡിനേവിയൻ കുടിയേറ്റ കുടുംബത്തിൽ 1941 ആഗസ്റ്റ് 2 നാണു് ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) ജനിച്ചത്. അവരുടെ പിതാവ് ജാക്ക്, മിനസോട്ടയിലെ തദ്ദേശീയ അമേരിക്കക്കാരുടെ അഭിഭാഷകനും മാതാവ് ഡൊറോത്തി ഒരു വീട്ടമ്മയുമായിരുന്നു. മിനസോട്ടയിലെ (Minnesota) കാർലെട്ടൺ കോളേജിൽ (from Carleton College) നിന്ന് ബിരുദം നേടിയ ശേഷം ഗെയ്ൽ ഓംവെതിന് ഇന്ത്യയിലെ ഗ്രാമീണ സമുദായങ്ങളെ മനസ്സിലാക്കുന്നതിന് 1963 ൽ ഒരു ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.</p><p>ഇന്ത്യയിൽനിന്നു് നാട്ടിൽ തിരികെയെത്തിയശേഷം ബെർക്ക്ലിയിലെ (Berkeley) കാലിഫോർണിയ സർവകലാശാലയിൽ പോയി ബിരുദാനന്തര ബിരുദം നേടി. ഇവിടെ വിദ്യാർത്ഥിനിയായിരിയ്ക്കവെ അവർ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ സജീവമായിരുന്നു. കാലിഫോർണിയ സർവകലാശാലയിൽ പി.എച്ച്.ഡി.പഠനത്തിനുചേർന്ന അവർ 1970 ൽ വീണ്ടും ഇന്ത്യയിലെത്തി . 'അധിനിവേശ (കൊളോണിയൽ) സമൂഹത്തിലെ സാംസ്കാരിക കലാപം: പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റം' In Colonial Society – Non-Brahmin Movement in Western India എന്ന വിഷയത്തിൽ പി.എച്ച്.ഡി. പ്രബന്ധം (തിസീസ്) തയ്യാറാക്കാനായി ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായിരുന്നു ഈ രണ്ടാം വരവ്. 1973 -ൽ (ബെർക്ക്ലിയിൽ കാലിഫോർണിയ സർവകാലാശാലയിൽ നിന്ന്) സാമൂഹ്യശാസ്ത്രത്തിൽ (സോഷ്യോളജിയിൽ) ഡോക്ടറേറ്റ് നേടി അമേരിക്കയിലെ സാൻഡിയാഗോയിൽ അധ്യാപികയായി.</p><p>എന്നാൽ, അവർ വൈകാതെ ഈ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി മഹാരാഷ്ട്രത്തിലെ ദലിതർക്കും ദരിദ്രർക്കും കർഷകർക്കും സ്ത്രീകൾക്കുമായുള്ള വിവിധ സാമൂഹിക പ്രസ്ഥാനങ്ങളിൽ മുഴുകി. 1970 ൽ പിഎച്ച്ഡി വിദ്യാർത്ഥിയായിരിക്കെ മഹാരാഷ്ട്രയിലെ ജാതിയും മഹാത്മാ ഫുലെയുടെ പ്രസ്ഥാനവും പഠിക്കാൻ ഇന്ത്യയിൽ വന്ന അവർ മടങ്ങിയത് ജാതിയും അയിത്ത സമ്പ്രദായവും മൂലം അടിച്ചമർത്തപ്പെട്ട ജാതികളുടെ വിമോചനത്തിനായി പ്രവർത്തിക്കണമെന്നുള്ള ചിന്തയുമായിട്ടായിരുന്നു. വളരെയേറെ സവിശേഷതകളുളള ഇന്ത്യയുടെ സംസ്കാരം അവരെ ഇന്ത്യയിലേയ്ക്ക് ആകർഷിച്ച് അവിടെ തുടരാൻ പ്രേരിപ്പിച്ചു. സാമൂഹിക യാഥാർഥ്യങ്ങൾ മാറ്റുന്നതിൽ പങ്കു വഹിക്കണമെന്ന തോന്നൽ അതിനേക്കാൾ പ്രധാനമായിരുന്നു. ദളിത് അവസ്ഥകളെപ്പറ്റി ജാതിവ്യവസ്ഥയെപ്പറ്റി ഇവിടുത്തെ യാഥാർഥ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ ശേഷം അതിൽ ഇടപെട്ടേ മതിയാവൂ എന്നു തോന്നി എന്നാണവർ പറഞ്ഞിട്ടുള്ളത്. 1873 ൽ ജ്യോതിബാ ഫൂലെ സ്ഥാപിച്ച സത്യശോധക് സമാജത്തിന്റെ ആദർശങ്ങൾക്ക് അവർ സമർപ്പിതയായിരുന്നു.</p><p><br /></p><p><b>വിവാഹവും കർമരംഗവും</b></p><p> </p><p>മഹാരാഷ്ട്രത്തിൽ എത്തിയ അവർ തുച്ഛ ശമ്പളക്കാരായ നൂറുണക്കിന് ടെക്സ്റ്റൈൽ മിൽ തൊഴിലാളികളെയും വരൾച്ചയിൽ തകർന്ന കുടിയൊഴിപ്പിക്കപ്പെട്ട കർഷകരെയും അണിനിരത്താനുള്ള സമരപ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ഈ സമയത്ത് മാർക്സിസ്റ്റ് ആക്ടിവിസ്റ്റായ ഭരത് പടങ്കർ ദീർഘകാല സഹപ്രവർത്തകനും ഭർത്താവുമായി. മഹാരാഷ്ട്രയിലെ നിരവധി സാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ഭിഷഗ്വരനും കർഷകനുമായിരുന്ന ഭരത് പട്നാകറെ പി.എച്ച്.ഡി പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങളിലായിരുന്ന കാലത്താണ് ഗെയിൽ ആദ്യം കാണുന്നത്. പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റത്തെപറ്റി പഠിച്ചുകൊണ്ടിരുന്ന അവർക്കു്. ജ്യോതിറാവു ഗോവിന്ദറാവു ഫുലെ യുടെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890) സംഭാവനകൾ അറിയണം. അമേരിക്കക്കാരിയാതിനാൽ ഗെയിലിന് ഭാഷ വശമില്ലായിരുന്നു. ഇടതുപക്ഷക്കാർക്കൊപ്പമാണ് ഗെയിൽ തന്റെ അന്വേഷണങ്ങൾ നടത്തിയത്. അങ്ങനെ സ്വഭാവികമായി അവർ തമ്മിൽ അടുത്തു. അത് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് ആ ബന്ധം നീണ്ടു. 1976ലാണു അവർ വിവാഹിതരായത്. ഫൂലെയാണ് അവരെ അടുപ്പിച്ചത് എന്നു പറയാം. </p><p>വിവാഹത്തിനു ശേഷം ദക്ഷിണ മഹാരാഷ്ട്രത്തിലെ കാസിഗാൻ ഗ്രാമത്തിൽ താമസിച്ചുവന്ന അവർ ഭർത്താവ് പടങ്കറുമൊത്ത് സാമൂഹിക സേവനം തുടർന്നു. പ്രാദേശിക ഭാഷയായ മറാഠി ഭാഷ കുറ്റമറ്റരീതിയിൽ സംസാരിക്കുമായിരുന്ന അവർ ഗ്രാമപ്രദേശങ്ങളിലെ ജാതി അടിച്ചമർത്തലിനെതിരെ പോരാടുന്ന പാവപ്പെട്ട സമൂഹങ്ങളിൽ ജോലിചെയ്യാൻ ഗണ്യമായ സമയം ചെലവഴിക്കുകയും ചെയ്തു.</p><p>അംബേഡ്കർ, ഫുലെ എന്നിവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ 1980-കളുടെ തുടക്കത്തിൽ ഭരത് പടങ്കർ മഹാരാഷ്ട്രത്തിൽ സ്ഥാപിച്ച ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിൽ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ടു് ആരംഭം മുതലേ സജീവമായി പ്രവർത്തിച്ചു. പ്രായവും അക്കാമദിക് പ്രവർത്തനത്തിലെ കേന്ദ്രീകരണവും മൂലം പിന്നീട് സജീവമല്ലാതായി.</p><p>ഗ്രാമീണ സ്ത്രീകൾ ഉൾപ്പെടുന്ന ദളിത് പ്രസ്ഥാനങ്ങൾ, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, കർഷക പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ തുടങ്ങിയ സാമൂഹിക പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി മനുഷ്യാവകാശ സമരങ്ങളുടെ മുൻനിരയിൽ അവരുണ്ടായിരുന്നു. . കോയ്ന അണക്കെട്ട് കാരണം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളിലും ഓംവെദ് പങ്കെടുത്തു.</p><p><br /></p><p><b>അക്കാദമികരംഗത്ത്</b></p><p><b><br /></b></p><p>1978 മുതൽ ഇന്ത്യയിൽ സ്ഥിരമായി താമസിച്ച ഓംവെദ് ഗവേഷകയും അധ്യാപികയും എഴുത്തുകാരിയും വികസന ഉപദേശകയുമായി ജോലിചെയ്തു. 1983ൽ ഇന്ത്യൻ പൗരത്വം നേടി. ഗ്രാമീണ വികസനം, പരിസ്ഥിതി, ലിംഗം, തുടങ്ങിയ മേഖലകളിൽ നിരവധി ഗവേഷണ പദ്ധതികൾ ഏറ്റെടുത്തതിനു പുറമെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (FAO), ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP), ഓക്സ്ഫാം നോവിബ് (Oxfam Novib) തുടങ്ങിയ സ്ഥാപനങ്ങളുടെ വികസന ഉപദേശകയായി (കൺസൾട്ടന്റായി) പ്രവർത്തിച്ചു. ഒറീസയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് ആൻഡ് സോഷ്യൽ സയൻസസിൽ (NISWASS) ഡോ. അംബേഡ്കർ ചെയറിന്റെ പ്രൊഫസറായും പുണെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സോഷ്യോളജി പ്രൊഫസറായും ഡോ ഓംവെഡ് കോപ്പൻഹേഗനിലെ നോർഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിൽ ഏഷ്യൻ ഗസ്റ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവസാനകാലത്ത് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിൽ സീനിയർ ഫെല്ലോയും ക്രാന്തിവിർ ട്രസ്റ്റിന്റെ ഗവേഷണ ഡയറക്ടറുംആയിരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡോ. അംബേദ്കർ ചെയർ മേധാവിയായിരുന്നു ഡോ.ഗെയ്ൽ.</p><p><br /></p><p><b>എഴുത്തുകാരി</b></p><p><br /></p><p>രാജ്യത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളിൽ പതിവായി സാമൂഹിക പ്രശ്നങ്ങളെപ്പറ്റി എഴുതിവന്നു. ,അവരുടെ പിഎച്ച്ഡി പ്രബന്ധം മഹാത്മാ ഫൂലെയുടെ സത്യശോധക് പ്രസ്ഥാനത്തെ ലോകത്തിന് പരിചയപ്പെടുത്തി. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചു</p><p>ഇൻ കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെൻറ് ഇൻ വെസ്റ്റേൺ ഇന്ത്യ, ദലിത വീക്ഷണങ്ങൾ (Dalit Visions) - 1975, വി ഷാൽ സ്മാഷ് ദിസ് പ്രിസൺ: ഇന്ത്യൻ വിമൺ ഇൻ സ്ട്രഗിൾ -1979, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: ഇന്ത്യയിലെ പുതിയ സിദ്ധാന്തങ്ങളും പുതിയ പ്രസ്ഥാനങ്ങളും (Violence against Women: New Theories and New Movements in India) -1991, റീ ഇൻവെൻറിങ് റവലൂഷൻ: ന്യൂ സോഷ്യൽ മൂവ്മെൻറ്സ് ആന്റ് സോഷ്യലിസ്റ്റ് ട്രെഡിഷൻ ഇൻ ഇന്ത്യ (Reinventing Revolution: New Social Movements and the Socialist Tradition in India) -1993, ജെൻഡർ ആൻഡ് ടെക്നോളജി -1994, ദലിതരും ജനാധിപത്യ വിപ്ലവവും (Dalits and Democractic Revolution) -1994, ദലിത കാഴ്ചപ്പാടുകൾ: ജാതിവിരുദ്ധ മുന്നേറ്റവും ഇന്ത്യൻ സാംസ്കാരിക അസ്തിത്വവും -1994, ഇന്ത്യയിലെ ബുദ്ധമതം ബ്രാഹ്മണമതത്തെയും ജാതിയെയും വെല്ലുവിളിക്കുന്നു (Buddhism in India Challenging Brahmanism and Caste) -ഏപ്രിൽ 2009, ഡോ. ബാബാസാഹേബ് അംബേഡ്കർ, മഹാത്മാ ഫുലെ, എന്നിവയുൾപ്പെടെ 25 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.</p><p>2008 -ൽ പ്രസിദ്ധീകരിച്ച സീക്കിംഗ് ബേഗംപുര: ദി സോഷ്യൽ സോഷ്യൽ വിഷൻ ഓഫ് ആന്റികാസ്റ്റ് ഇന്റലക്ച്വൽസ്, എന്ന കൃതിയിൽ, രവിദാസ് തുടങ്ങി ബിആർ അംബേദ്കർവരെ അഞ്ച് നൂറ്റാണ്ടുകളായി ജീവിച്ച സാമൂഹ്യപരിഷ്കർത്താക്കളുടെ രചനകൾ വിലയിരുത്തുന്നു. എക്കാലത്തെയും മികച്ച മറാത്തി എഴുത്തുകാരിയായി കണക്കാക്കപ്പെടുന്നതിനിടയാക്കുന്നവിധം തുക്കാറാം കൃതികൾ വിവർത്തനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവസാനകാലത്ത് അവർ. </p><p>ഡോ. ഗെയിൽ ഓംവെദിന്റെകൃതികളായി മലയാളത്തിൽ ലഭ്യമായിട്ടുള്ളത് അജയ് പി മങ്ങാട്ട് വിവർത്തനം ചെയ്ത അംബേദ്കർ ഒരു പ്രബുദ്ധ ഇന്ത്യക്കായി, ബിജുരാജും, യൽദോയും വിവർത്തനം ചെയ്ത ദളിത് ചിന്തകൾ (മാതൃഭൂമി) എന്നിവയാണു്.</p><p><br /></p><div><div><b>മരണം</b></div><div> </div><div> </div><div>ദീർഘകാലത്തെ അസുഖത്തെ തുടർന്ന് എൺപതുവയസ്സുള്ളപ്പോൾ 2021 ഓഗസ്റ്റ് 24 ന് വൈകുന്നേരം മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ കസേഗാവോൺ (Kasegaon) എന്ന ഗ്രാമത്തിലെ വീട്ടിൽ വച്ച് ഡോ. ഗെയിൽ ഓംവെത് അന്തരിച്ചു. ഭർത്താവ് ഭരത് പതങ്കറാണ് മരണം അറിയിച്ചത്.</div><div><br /></div><div>ഓംവേദിന്റെ അന്ത്യകർമങ്ങൾ ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ സാംഗ്ലിയിലെ കസേഗാവോണിലെ ക്രാന്തിവീർ ബാപ്പുജി പടങ്കർ സൻസ്ത കാമ്പസിൽ നടന്നു.</div><div> </div></div><div>ഭർത്താവ് ഭരത് പതങ്കർ, മകൾ പ്രാചി, മരുമകൻ തേജസ്വി, ചെറുമകൾ നിയ എന്നിവരാണ് മരിയ്ക്കുന്നസമത്ത് അവർക്കുണ്ടായിരുന്ന അടുത്ത ബന്ധുക്കൾ. അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. മകളും മരുമകനും ചെറുമകളും യുഎസിൽ ബ്രൂക്ലിനിൽ സ്ഥിരതാമസമാക്കിയവരാണ്.</div><div><br /></div><div><div>നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ( എൻ.സി.പി.) അദ്ധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠക്കറെ, സിപിഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷിജേക്കബ്, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ബലിജന സാംസ്കാരിക പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കാഞ്ച ഐലയ്യ എന്നിവർ ഡോ. ഗെയിൽ ഓംവെതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശരദ് പവാർ ഇങ്ങനെ ട്വീറ്റ് ചെയ്തു: "പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞയും ശ്രദ്ധേയയായ എഴുത്തുകാരിയുമായ ഡോ. ഗെയിൽ ഓംവെദിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്നു. ജാതിവിരുദ്ധ, കർഷക, സ്ത്രീ അവകാശ പ്രസ്ഥാനങ്ങളിലെ ശക്തമായ ശബ്ദമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. പരേതയുടെ ആത്മാവ് നിത്യശാന്തിയിൽ വിശ്രമിക്കട്ടെ. "</div><div> </div><div>മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠക്കറെ തന്റെ ആദരാഞ്ജലി സന്ദേശത്തിൽ സാമൂഹിക പ്രസ്ഥാനങ്ങളെയും മഹാത്മാക്കളുടെ രചനകളെയും പാരമ്പര്യങ്ങളെയും സംബന്ധിച്ച ഗവേഷക നിലയിലുള്ള ഡോ. ഓംവേദിന്റെ പ്രാധാന്യത്തെ അനുസ്മരിച്ചു. "സ്ത്രീകളുടെയും കഷ്ടപ്പെടുന്ന ജന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കായുള്ള പ്രസ്ഥാനങ്ങളിൽ ഗെയിൽ ഓംവെഡ്ഡ് സജീവമായി പങ്കെടുത്തു. സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഒരു പണ്ഡിതയായി അവർ തുടരും" ഉദ്ധവ് ഠക്കറെ പറഞ്ഞു. </div><div> </div><div>മുന്നിൽ നിന്ന് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു വലിയ ഫൂലെ-അംബേദ്കറൈറ്റ് ആയിരുന്നു ഡോ. ഓംവേദെന്നു കാഞ്ച ഐലയ്യ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ശൂദ്രരുടെയും ഇതര പിന്നാക്കവിഭാഗങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും പ്രസ്ഥാനങ്ങൾ ഡോ. ഓംവേദിന്റെ ജീവിതകാലം മുഴുവനുമുള്ള പ്രവർത്തനത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</div><div><br /></div><div><b>ഫുലെ-അംബേഡ്കർ ബഹുജൻ പാരമ്പര്യത്തിന്റെ വക്താവ്</b></div><div><br /></div><div>സാമൂഹ്യ പരിഷ്കർത്താവായ മഹാത്മാ ജ്യോതിബ ഫുലെ ആരംഭിച്ച സത്യശോധക് സമാജത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പഠിച്ച ആദ്യത്തെ ഗവേഷകയാണ് ഓംവെദ്ത്.. അടിയന്തരാവസ്ഥാനന്തര കാലഘട്ടത്തിൽ ഉയർന്നുവരുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ ഫുലെ-അംബേഡ്കർ ബഹുജൻ പാരമ്പര്യം അവതരിപ്പിച്ച പ്രതിബദ്ധതയുള്ള ധീരയും സമർത്ഥയുമായ എഴുത്തുകാരിയായിരുന്നു ഓംവെത്.</div><div> </div></div><div><br /></div>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-2119182910693836012021-08-21T12:13:00.002+05:302021-08-24T12:24:18.413+05:30ഓണമെന്നാൽ സമഭാവന, നീതിബോധം<p> </p><p class="MsoNormal" style="mso-pagination: none;"><span style="font-family: Kartika, serif;"><b>എം കെ സാനു</b></span></p>
<p class="MsoNormal" style="mso-pagination: none;"><br /></p>
<p class="MsoNormal" style="mso-pagination: none;"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഓണത്തിന്റെ സമഭാവനയും നീതിബോധവുമാണ് എന്നും ആകർഷിച്ചിട്ടുള്ളത്. </span><span lang="EN-US">'</span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മാവേലി
നാടുവാണിടും കാലം</span><span lang="EN-US">' </span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച കാലമാണ്. </span><span lang="EN-US">'</span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">കള്ളവുമില്ല
ചതിവുമില്ല</span><span lang="EN-US">, </span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">എള്ളോളമില്ല പൊളിവചനം</span><span lang="EN-US">' </span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">എന്നതിൽനിന്ന് മനസ്സിലാകുന്നത് ഏറ്റവും കൂടുതൽ
നീതിബോധമുള്ളവരായിരുന്നു അന്നുണ്ടായിരുന്നത് എന്നാണ്.</span><span lang="EN-US"><o:p></o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> </o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ബാല്യകാലത്തെ ഓണം ഓർമകൾക്ക് ഏഴു ദശാബ്ദം പിന്നോട്ട് പോകണം. ആലപ്പുഴ
തുമ്പോളിയിലായിരുന്നു ബാല്യകാലം. ഓണം എന്നാൽ ആദ്യം മനസ്സിൽ എത്തുന്നത്
ഊഞ്ഞാലുകളാണ്. വലിയ മരത്തിൽ കയർകൊണ്ട് കെട്ടുന്ന ഊഞ്ഞാലുകളിൽ ആയത്തിൽ ആടിയിരുന്ന
കാലം മറക്കാനാകില്ല. മരത്തിൽ കെട്ടുന്ന ഊഞ്ഞാൽ കൂടാതെ വലിയ തെങ്ങുകൾ തമ്മിൽ
വടംകൊണ്ട് ബന്ധിച്ച് വലിയ ഊഞ്ഞാൽ കെട്ടുമായിരുന്നു. ആലാത്ത് എന്ന്
പറയപ്പെട്ടിരുന്ന അതിൽ മൂന്നുനാലുപേർക്ക് കെട്ടിപ്പിടിച്ച് ഇരുന്നാടാൻ പലകയും
ഉണ്ടാകും. രാത്രികാലത്ത് </span><span lang="EN-US">'</span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മാവേലി നാടുവാണിടും കാലം...</span><span lang="EN-US">' </span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">എന്ന പാട്ട് എവിടെ നിന്നെങ്കിലും കേൾക്കാം.
മനുഷ്യരിലെ സമഭാവന ചെറുപ്പത്തിലെ മനസ്സിൽ തട്ടാൻ ഈ പാട്ട് വലിയ പങ്കു
വഹിച്ചിട്ടുണ്ട്.</span><span lang="EN-US"><o:p></o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> </o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">സ്ത്രീകൾ കളിച്ചിരുന്ന തിരുവാതിരകളിയും വട്ടക്കളിയും ഓർക്കുന്നു. വട്ടക്കളി
പുരുഷന്മാരും സ്ത്രീകളും വേറെവേറെയും ഇടകലർന്നും കളിക്കുമായിരുന്നു.
വട്ടക്കളിക്കായി പാടുന്ന പാട്ടിൽ സമകാലിക കവിതകൾ ഉൾക്കൊള്ളിച്ചിരുന്നു. കെടാമംഗലം
പപ്പുക്കുട്ടിയുടെ വിപ്ലവ ധ്വനിയുള്ള കവിതകൾ സമൂഹത്തിൽ ഉടലെടുക്കുന്ന
വിപ്ലവബോധത്തെ കൂടുതൽ ഉണർത്താൻ സഹായിച്ചു. ഇവയെല്ലാം കവിതയുടെ മാധുര്യവുമായി
കുട്ടികൾക്ക് അടുത്ത ബന്ധുമുണ്ടാക്കാൻ സഹായിച്ചിരുന്നു. തുമ്പി തുള്ളലും ഓണ പന്തുകളിയും
കിളിത്തട്ട് തുടങ്ങി ഒരുപാട് കളികൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ കളിച്ചിരുന്ന </span><span lang="EN-US">'</span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">അശകുശലെ
പെണ്ണുണ്ടോ...</span><span lang="EN-US">' </span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഇന്നും മധുരസ്മരണയായി മനസ്സിലുണ്ട്. ധാരാളം നാടൻ കളികളുടെ സമൃദ്ധി അന്നത്തെ
ബാല്യത്തിനുണ്ടായിരുന്നു.</span><span lang="EN-US"><o:p></o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> </o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">പട്ടിണി നാട്ടിൽ ഉണ്ടായിരുന്ന കാലമാണെങ്കിലും കഴിയുന്നതും ഓണത്തിന് വീട്ടിൽ
സമൃദ്ധിയുണ്ടായിരുന്നു. പപ്പടം വറുക്കുന്ന മണം അന്തരീക്ഷത്തിൽ ഉയരുന്നത്
ഓണക്കാലത്താണ്. പപ്പടത്തിനൊപ്പം ഉപ്പേരിയും ശർക്കരവരട്ടിയും വറക്കും. കടകളിൽ
ഇവയൊന്നും അന്ന് സുലഭമായിരുന്നില്ല. തിരുവോണ ദിവസം ഓണസദ്യ ഉണ്ടാകും. പല വീടുകളിൽ
പലതരത്തിലുള്ള പായസമായിരിക്കും ഉണ്ടാക്കുക. ഈ പായസം അങ്ങോട്ടും ഇങ്ങോട്ടും
കൈമാറും. മാത്രമല്ല</span><span lang="EN-US">, </span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">അയൽക്കാരായ അന്യ മതസ്ഥരായവരുടെ വീടുകളിലും വിഭവങ്ങൾ
എത്തിക്കുന്നത് കുട്ടികളാണ്. വീടിനടുത്തുള്ള അഗസ്ത്യന്റെയും പൗലോസിന്റെയും
വീടുകളിൽ പായസം എത്തിക്കുന്ന ചുമതല വഹിച്ചിട്ടുണ്ട്. ക്രിസ്മസിന് അവരും
പലഹാരങ്ങളുമായി ഞങ്ങളുടെ വീട്ടിലും എത്തുമായിരുന്നു. ഇത്തരത്തിൽ സമത്വബോധത്തോടെ
വളർന്ന ബാല്യമാണ് എനിക്കുണ്ടായിരുന്നത്.</span><span lang="EN-US"><o:p></o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> </o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">എല്ലാ കുട്ടികൾക്കും ഓണക്കോടിയുണ്ടാകുമായിരുന്നില്ല. എന്നാൽ</span><span lang="EN-US">, </span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മിക്കവരും
ഓണക്കോടി ധരിച്ചിരുന്നു. പത്ത് വയസ്സുവരെ മാത്രമാണ് ഓണക്കോടി കിട്ടിയത്. അച്ഛന്റെ
മരണശേഷം ഓണക്കോടി കിട്ടിയിട്ടില്ല. ചെറിയ കുട്ടികൾ മഞ്ഞ മുണ്ടുടുത്താണ് കളികൾക്ക്
വരാറുള്ളത്.</span><span lang="EN-US"><o:p></o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> </o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">കേരളീയരിൽ സമഭാവന വളർത്താൻ ഓണത്തിന്റെ ഐതിഹ്യവും പാട്ടും വലിയ പങ്കുവഹിച്ചു.
നീതിബോധം വളർത്താനും മാവേലിയുടെ പാട്ടിന് കഴിഞ്ഞു.ഇന്നും ഓണനിലാവ് ഊർജമാണ്.
വയസ്സന്മാർക്കുപോലും താരുണ്യത്തിന്റെ ഊർജം പകരാൻ ഓണനിലാവിന് കഴിയും. കാലം മാറി
മഴയും വെയിലുമൊക്കെ പ്രവചനാതീതമായി മാറിയതിനാൽ ഓണനിലാവും കാണാറില്ല.</span><span lang="EN-US"><o:p></o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> </o:p></span></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> കടപ്പാടു് : </o:p></span><a href="https://www.deshabhimani.com/articles/onam/964462" target="_blank"><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ദേശാഭിമാനി </span> 2021 ആഗസ്റ്റ് 21 ശനിയാഴ്ച</a></p>
<p class="MsoNormal" style="mso-pagination: none;"><span lang="EN-US"><o:p> </o:p></span></p>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.comtag:blogger.com,1999:blog-189002829656720369.post-3278541770506085442021-08-20T21:21:00.001+05:302021-08-20T21:31:18.237+05:30ശ്രീമാവേലി മന്നനെ എതിരേല്ക്കാം<p> </p><div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJW9hqA8GlDjgFoX8z8bzo5IrAj5bOCtU7VG12btEM06Rr1ZWvHQ9WlSyyD-ThV-mLFrG2VcTc3pE5ABnD-KA7R9LiLKbeiQaheTex3cr9boYQDjRBbg9QtrjN16hFFW7fnc8xbJR8rzE/s657/Pookkalam-3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="525" data-original-width="657" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJW9hqA8GlDjgFoX8z8bzo5IrAj5bOCtU7VG12btEM06Rr1ZWvHQ9WlSyyD-ThV-mLFrG2VcTc3pE5ABnD-KA7R9LiLKbeiQaheTex3cr9boYQDjRBbg9QtrjN16hFFW7fnc8xbJR8rzE/w200-h160/Pookkalam-3.jpg" width="200" /></a>സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അധികാരൈശ്വര്യ ദണ്ഡുമായി ശ്രീ മഹാബലി വരുന്നു.</div><p></p><p dir="ltr"> അല്ലൽകൈവിട്ട് സമൃദ്ധിയിലേയ്ക്ക് പ്രവേശിച്ചതിന്റെ സ്മരണയ്ക്കായി ശ്രീമഹാബലി തന്റെ ഭരണകാലത്ത് സ്ഥാപിച്ച ഉൽസവമാണ് ഓണം. അസൂയാലുക്കൾ അധികാരഭ്രഷ്ടനാക്കിയ ശേഷം തന്റെ മനുഷ്യരുടെ ക്ഷേമമറിയാൻ ശ്രീ മഹാബലി സുതലത്തിൽ നിന്ന് ആണ്ടുതോറും എത്തുന്നതും ഓണക്കാലത്ത്. </p><p dir="ltr"> ചെറിയവനായി വന്ന് ശ്രീ മാവേലി മന്നനെ ചവിട്ടിത്താഴ്ത്തിയ ചതിയൻ ദൈവമല്ലായിരുന്നു. ശ്രീമഹാബലി മന്നനെ സംരക്ഷിച്ചുകൊണ്ട് ഭാവി ശ്രീമഹാബലിയുടേതാണെന്ന് വാഗ്ദാനം ചെയ്ത മഹാ ചൈതന്യമാണ് ദൈവം. മഹാബലിയുടെ മനുഷ്യരായിത്തുടർന്നവർക്ക് ശ്രീമാഹാബലി നിത്യ രാജാവാണ്. ശ്രീമഹാബലി മന്നന്റെ പ്രജകളായി നമുക്ക് തുടരാം. നമുക്ക് <u>വാമനന്റെ</u> പ്രജകളാകാനാകില്ല.</p><p dir="ltr">നമ്മുടെ നിത്യ രാജാവായ ശ്രീമഹാബലിയെ നമുക്ക് എതിരേല്ക്കാം. ശ്രീമഹാബലി മന്നന്റെ ദിവ്യ അനുഗ്രഹം നമുക്കേവർക്കും ലഭിയ്ക്കട്ടെ. ശ്രീമഹാബലിമന്നന്റെ ഭരണം വീണ്ടും ലോകത്ത് സ്ഥാപിതമാകുമെന്ന ഈശ്വര വാഗ്ദാനം നിറവേറ്റപ്പെടട്ടെ. </p>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-52442228411083304122021-07-25T16:58:00.002+05:302021-07-28T18:40:52.621+05:30ഇന്ന് പിള്ളേരോണം<p> </p><b>ശ്രീമാവേലിപുരം, ൧൧൯൬ കര്‍ക്കടകം ൯ : </b>പൂവിളിയും ഓണക്കോടികളും ഓണസദ്യയുമായി ഇന്ന് പിള്ളേരോണം ആഘോഷിയ്ക്കുന്നു. 1196 കര്‍ക്കടകത്തിലെ തിരുവോണനാള്‍ ക്രിസ്തുവർഷം 2021 ജൂലൈ 25 ഞായറാഴ്ചയായ ഇന്നു് ആണു്.<div><br /></div><div>കര്‍ക്കടകത്തിലെ വറുതിയില്‍ തെല്ലൊരാശ്വാസമായാണ് പണ്ടുള്ളവര്‍ പിള്ളേരോണം ആഘോഷിച്ചിരുന്നത്.
പിള്ളേരോണത്തിന്റെ 28-ആം നാളിലാണ് മലയാളികളുടെ ദേശീയോത്സവമായ തിരുവോണം ആഘോഷിക്കുന്നത്. </div><div><br /></div><div>പഴയ കാലത്ത് പിള്ളേരോണം മുതല്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു. തൂശനിലയില്‍ കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയുമായാണ് പഴമക്കാര്‍ പിള്ളേരോണത്തെ വരവേറ്റിരുന്നത്. </div><div><br /></div><div><b>ചടങ്ങുകൾ ഇങ്ങനെ</b></div><div><br /></div><div>
ഓണത്തിനുള്ള പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളമിട്ടു് പരിപ്പും പപ്പടവും ചേർത്ത് സദ്യ ഒരുക്കാറുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ട്. </div><div><br /></div><div><b>മാമാങ്കം</b></div><div><b><br /></b></div><div>
പിള്ളേരോണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്ക്കുന്നുണ്ടു്. സാമൂതിരിമാരുടെ ഭരണകാലത്ത് തിരുനാവായില്‍ മാമാങ്കം അരങ്ങേറിയിരുന്നത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു.</div>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-38562772223616347732021-07-02T13:20:00.026+05:302021-10-07T15:10:25.896+05:30മാവേലി ചരിതം (ഓണപ്പാട്ടു്)<div><br /></div><div> </div><div>‘'ആരോമൽ പൈങ്കിളി പെൺകിടാവേ</div><div>പാരാതെ വന്നിങ്ങരികത്തിരി</div><div> </div><div>തേനും കദളിപ്പഴവും പാലും</div><div>വേണ്ടുന്നതെല്ലാം തരുന്നതുണ്ടു്</div><div> </div><div>എങ്ങു്ന്നു് വന്നൂ കിളിക്കിടാവേ? '’</div><div>‘'തൃക്കടൽക്കരേന്നു് വന്നു ഞാനും'’</div><div> </div><div>'’തൃക്കാ'ക്കരെയെന്തു് വാർത്തയുള്ളൂ?’’</div><div>‘'അക്കഥ ചൊൽവാനെളുതല്ലൊട്ടും!'’</div><div> </div><div>എന്നതുകേട്ടു് കിളിമകളും</div><div>നന്നായ് തെളിഞ്ഞു പറഞ്ഞു മെല്ലെ:</div><div> </div><div>“തൃക്കാക്കരെ ശ്രീമഹാദേവരെൻ</div><div>ഉൾക്കാമ്പിൽ വന്നു് തുണച്ചിടേണം</div><div> </div><div>തൃക്കാ'ക്കരെശ്രീ മഹാമന്നന്റെ</div><div>കേൾവികൾ കേൾപ്പിൻ മഹാമഹാജനങ്ങൾ</div><div> </div><div>ആരാജമൌലീടെ ചെയ്തിയെല്ലാം</div><div>മാലോകർ ചൊല്ലി ഞാൻ കേൾപ്പതുണ്ടു്</div><div> </div><div>മാവേലി നാടു് വാണീടും കാലം</div><div>മാനുഷരെല്ലാരുമൊന്നു് പോലെ</div><div> </div><div>ആമോദത്തോടെ വസിയ്ക്കും കാലം</div><div>ആപത്തെങ്ങാർക്കുമൊട്ടില്ല താനും</div><div> </div><div>ആധികൾ വ്യാധികളൊന്നുമില്ലാ</div><div>ബാലമരണങ്ങൾ കേൾപ്പാനില്ലാ</div><div> </div><div>പത്തായിരത്താണ്ടിരിയ്ക്കുമല്ലൊ</div><div>നല്ലവരല്ലാതെയില്ല പാരിൽ</div><div> </div><div>എല്ലാ കൃഷികളുമൊന്നു് പോലെ</div><div>നെല്ലിനു് നൂറു് വിളവതുണ്ടു്</div><div> </div><div>ദുഷ്ടരെ കൺകൊണ്ടു് കാൺമാനില്ലാ</div><div>നല്ലവരല്ലാതെയില്ല ആരും</div><div> </div><div>ഭൂലോകമൊക്കെയുമൊന്നു് പോലെ</div><div>ആലയമൊക്കെയുമൊന്നു് പോലെ</div><div><br /></div><div>ഭൂലോകമൊക്കെകനകമത്രെ</div><div>ആലയമൊക്കെയുമൊന്നു പോലെ</div><div> </div><div>നല്ല കനകം കൊണ്ടെല്ലാവരും</div><div>ആഭരണങ്ങളണിഞ്ഞു് കൊണ്ടു്</div><div> </div><div>നാരിമാർ ബാലൻമാർ മറ്റുള്ളോരും</div><div>ആനന്ദത്തോടെ വസിയ്ക്കും കാലം</div><div> </div><div>കള്ളവുമില്ലാ ചതിവുമില്ലാ</div><div>എള്ളോളമില്ലാ പൊളിവചനം</div><div> </div><div>വെള്ളിക്കോലാദികൾ നാഴികളും</div><div>എല്ലാം കണക്കതിൻ തുല്യമായി</div><div> </div><div>കള്ളപ്പറയും ചെറുനാഴിയും</div><div>കള്ളത്തരങ്ങൾ മറ്റൊന്നുമില്ല</div><div> </div><div>നല്ല മഴ പെയ്യും വേണ്ടുംകാലം</div><div>വേദിയർ വേദവും സംഗീതവും</div><div> </div><div>യാഗാദി കർമ്മം മുടങ്ങിടാതെ</div><div>രക്ഷിച്ചു് വാഴുന്ന കാലത്തിങ്കൽ</div><div> </div><div>മാവേലിയെന്നയരചനല്ലോ</div><div>മാനുഷരോടങ്ങരുളിച്ചെയ്തു</div><div> </div><div>അല്ലൽ കൈവിട്ട തിരുനാളല്ലൊ</div><div>തൃച്ചിങ്ങമാസത്തിരുവോണങ്ങൾ</div><div> </div><div>അന്നൊരു വേല വിചിത്രമായി</div><div>വന്ദിച്ചുകൊണ്ടു തുടങ്ങിടേണം</div><div> </div><div>തൃക്കാൽകരത്തിരുമാതേവരെ</div><div>ഉൾക്കാമ്പിൽ ധ്യാനിച്ചു് മേളിയ്ക്കുവിൻ</div><div> </div><div>നിങ്ങളെല്ലാരുമനുസരിപ്പിൻ</div><div>ചിങ്ങത്തെയോണം മുടങ്ങിടാതെ</div><div> </div><div>അങ്ങനെയോണം കഴിയുംകാലം</div><div>എങ്ങനെയെന്നു് പറയുന്നു ഞാൻ</div><div> </div><div>തൃക്കാക്കരതേവർക്കോണം കാണ്മാൻ</div><div>പോകണമെല്ലാരുമെന്നു് വന്നു</div><div> </div><div>തൃക്കാൽകരയ്ക്കു് നാമൊക്കെച്ചെന്നു</div><div>ശ്രീമഹാതേവരു് തന്നെ കാൺമാൻ</div><div> </div><div>പോകണമെന്നു പുറപ്പെട്ടാറെ</div><div>നാരിമാർ വൃദ്ധൻമാർ ബാലൻമാരും</div><div> </div><div>തൃക്കാക്കരയ്ക്കു് വഴിനടന്നു്</div><div>ദുഃഖിപ്പാനേതുമെളുതല്ലന്നേ</div><div> </div><div>എന്നതു കേട്ടാറെ മാവേലിയും</div><div>മാനുഷരോടങ്ങരുളിച്ചെയ്തു</div><div> </div><div>ഇന്നുതുടങ്ങി നാമെല്ലാരും</div><div>ഇല്ലങ്ങൾ തോറുമലങ്കരിച്ചു</div><div> </div><div>ചെത്തിയടിച്ചു് മെഴുകിത്തേച്ചു</div><div>നല്തറയിട്ടു കളംമെഴുകി </div><div> </div><div>തുമ്പമലരാദി പുഷ്പങ്ങളും</div><div>അമ്പൊടെയിട്ടു വിചിത്രമായി</div><div> </div><div>തൃക്കാൽകരെതിരുമാതേവരെ</div><div>ഉൾക്കാമ്പിൽ ധ്യാനിച്ചുമേളിയ്ക്കുവിൻ</div><div> </div><div>പത്തു് നാൾ മുമ്പേ വന്നത്തം തൊട്ടു്</div><div>എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ</div><div> </div><div>നാരിമാർ വൃദ്ധൻമാർ മറ്റുള്ളോരും</div><div>ആകെക്കുളിച്ചവരൂൺ കഴിഞ്ഞും</div><div> </div><div>അങ്ങനെ തന്നെയും ദിക്കു് തോറും</div><div>ഘോഷങ്ങളൊക്കെയുമൊന്നു് പോലെ</div><div> </div><div>മാവേലി രക്ഷിച്ചു് വാഴും കാലം</div><div>അക്കാലമൊക്കെയുമൊന്നു് പോലെ</div><div> </div><div>മാവേലി നാടു് വാണീടും കാലം</div><div>മാനുഷരെല്ലാരുമൊന്നു് പോലെ</div><div> </div><div>ആമോദത്തോടെ വസിയ്ക്കും കാലം</div><div>ആപത്തെങ്ങാർക്കുമൊട്ടില്ല താനും</div><div> </div><div>അക്കാലം ഉണ്ണിയെപ്പോലെ വന്നോൻ</div><div>മാവേലി തൻനോടു ചോദിയ്ക്കുന്നു:</div><div> </div><div>''മുപ്പിടി മണ്ണെനിയ്ക്കാശയുണ്ടാം''</div><div>''മുപ്പിടി മണ്ണുമളന്നു് കൊൾക''</div><div> </div><div>മുപ്പിടി മണ്ണന്നളന്ന നേരം</div><div>മുപ്പിടി മണ്ണു് തികഞ്ഞില്ലന്നേ</div><div> </div><div>മാവേലി മണ്ണുപേക്ഷിച്ചശേഷം</div><div>മാധവൻ നാടു് വാണിടും കാലം</div><div> </div><div>ആകവേ ആയിരം ബ്രാഹ്മണരെ</div><div>നിത്യവുമൂട്ടിത്തുടങ്ങിയല്ലോ</div><div> </div><div>മാവേലിയോണം മുടങ്ങിയല്ലോ</div><div>അക്കഥ കേട്ടാറെ മാവേലിയും </div><div> </div><div>ഖേദിച്ചു തൻറെ മനസ്സുകൊണ്ടു</div><div>ഊഴിയ്ക്കുടയരോടേവമോതി</div><div> </div><div>എന്നുടെ ഭൂമിയടക്കം ചെയ്തു</div><div>ഞാനിങ്ങുപേക്ഷിച്ചു പോന്നശേഷം </div><div> </div><div>മാനുഷരൊക്കെ വലഞ്ഞുവല്ലൊ</div><div>ദേവകീനന്ദാനാ വാസുദേവാ</div><div> </div><div>അച്ചൊമനെക്കുല ചെയ്തവനെ</div><div>തോഴന്റവൽവാരി തിന്നവനേ</div><div> </div><div>പാൽ തൈരു് വെണ്ണ കട്ടുണ്ടവനേ </div><div>നാരിമാർ കൂറ കവർന്നവനേ</div><div><br /></div><div>പെണ്ണുങ്ങളെച്ചതി ചെയ്തവനേ</div><div>മണ്ണളന്നെന്നെച്ചതിച്ചവനേ</div><div> </div><div>കുന്നുകുടയായ് പിടിച്ചവനേ</div><div>വിണ്ണൊർ ഭവനങ്ങൾ തീർത്തവനെ</div><div> </div><div>കാളിയൻ തന്റെ വിഷം കളഞ്ഞ്</div><div>കല്പാന്തകാലമൊരാലിൻമേലിൽ</div><div> </div><div>ഉല്പന്നമോദംകിടന്നവനേ</div><div>നീലമുകിൽ നിറംപൂണ്ടവനെ</div><div> </div><div>മോടികളൊക്കെയും മാറിയല്ലോ</div><div>ഇങ്ങനെയാക്കുവാനെന്തുമൂലം</div><div> </div><div>മാവേലി ചൊന്നതു് കേട്ടനേരം</div><div>മാധവൻ താനുമരുളിച്ചെയ്തു:</div><div> </div><div>സേവിച്ചുവാണൊരരചരാജാ</div><div>ഖേദിയ്ക്ക വേണ്ടിനിയൊന്നുകൊണ്ടും</div><div><br /></div><div>കൊല്ലമൊരാദിദിനങ്ങൾതോറും </div><div>വന്നു മാനുഷരെക്കണ്ടു കൊൾക</div><div> </div><div>വെച്ച് മുറപോലെ ചട്ടംകെട്ടി</div><div>ചെല്ലുപാരം നിന്തിരുവടികൾ</div><div> </div><div>അങ്ങനെതന്നെയും വാസുദേവൻ</div><div>ഖേദിച്ചു പാരം മനസ്സുമുട്ടി</div><div> </div><div>മാനുഷർതന്നൊടരുളിച്ചെയ്തു </div><div>നാരിമാർ ബാലൻമാർ വൃദ്ധൻമാരും</div><div> </div><div>ഗോപൻമാർ ഗോപാലനാരിമാരും</div><div>ആകവേകേൾപ്പിൻ ഞാൻ ചൊല്-വതെല്ലാം</div><div> </div><div>കൊല്ലമൊരാദി ദിനങ്ങൾതോറും</div><div>മാവേലിതാനും വരുമവിടെ</div><div> </div><div>പണ്ടേതിനേക്കാൾ വിചിത്രമായി</div><div>വേണ്ടുന്നതൊക്കെയൊരുക്കിടേണം</div><div> </div><div>എന്നതുകെട്ടാറെ മാവേലിയും</div><div>അന്നവർതന്നൊടരുളിച്ചെയ്തു </div><div> </div><div>ചിങ്ങമാസത്തിലെ ഓണക്കാലം</div><div>മാനുഷരെല്ലാരും മേളിയ്ക്കുന്നു</div><div> </div><div>മാനുഷരെ വന്നു കണ്ടിടുവാൻ</div><div>ഓണത്തിനെന്നും വരുന്നുമുണ്ടു്</div><div> </div><div>അങ്ങനെതന്നെ വരുന്നുമന്നൻ</div><div>മാനിയായുള്ളോരുമന്നരാജാ(വ്)</div><div> </div><div>നാരായണന്റെ കളികളെല്ലാം</div><div>നാരദൻചൊന്നതു കേട്ടു കൊൾക</div><div> </div><div>ചെത്തിയടിച്ചു വഴി നടകൾ</div><div>ചുറ്റും കിളച്ചങ്ങു വേലി കെട്ടി</div><div> </div><div>വെണ്മയിൽ ചുവ്രും നിലങ്ങളെല്ലാം</div><div>പൊൻമയമാക്കി മെഴുകിടേണം</div><div> </div><div>കുമ്മായംകൊണ്ടു മെഴുകുന്നോരും</div><div>ചെമ്മണ്ണുകൊണ്ടു തറപിടിച്ചു്</div><div> </div><div>മുറ്റത്തു് വട്ടക്കളവുമിട്ടു്</div><div>ഗോമയം കൊണ്ടു് മെഴുകിത്തേച്ചും</div><div> </div><div>പുഷ്പങ്ങൾ കൊണ്ടു് മതിൽ വളച്ചും</div><div>ആർപ്പു് വിളിച്ചുമലങ്കരിച്ചും</div><div> </div><div>ആനന്ദമെന്നേ പറവാനുള്ളൂ</div><div>എത്രയും ഘോഷങ്ങളൊക്കെവേണം</div><div> </div><div>ആണ്ട വില്ലമ്പു് കടുന്തുടിയും</div><div>തുംബുരു വീണ കുഴൽനാദവും</div><div> </div><div>മദ്ദളം ചെണ്ട മുരശുടുക്കും</div><div>നല്ല കുഴൽ വീണ ചിന്തുരാഗം</div><div> </div><div>വാളേറുമമ്മാനമാട്ടമെല്ലാം</div><div>പന്തടിയിത്തരമൊടുഘൊഷം</div><div> </div><div>ഇത്തരമോരോരോമേളത്തോടെ</div><div>നാരിമാർ ബാലൻമാർ വൃദ്ധൻമാരും</div><div> </div><div>ചിത്തമോദത്താൽതരുണിമാരും</div><div>ലീലകൾപൂണ്ടുവസിയ്ക്കും കാലം</div><div> </div><div>മാനം വളച്ച വളപ്പകത്തു്</div><div>നല്ല നഗരങ്ങളെല്ലാടവും</div><div> </div><div>നെല്ലുമരിയും പലതരത്തിൽ</div><div>വേണ്ടുന്നവാണിഭമൊന്നുപോലെ</div><div> </div><div>ആടുകളാന കുതിരകളും</div><div>കെട്ടിവരുന്നതിനറ്റമില്ലാ</div><div> </div><div>ശീലത്തരങ്ങളും വേണ്ടുവോളം</div><div>നീലക്കവിണിയും ചിറ്റാടയും</div><div> </div><div>തെക്കർ കിഴക്കർ കവിണിയുണ്ടു്</div><div> നല്ലമണപ്പാടൻ നല്ലെഴുത്തൻ</div><div> </div><div> കായങ്കുളച്ചേല പോർക്കളിയൻ</div><div>ചീനത്തെ മുണ്ടു്കൾ വേണ്ടുവോളം</div><div> </div><div>ഓരോ തരങ്ങളിൽ വേണ്ടുവോളം</div><div>നഗരിയിൽ നല്ലത കൊഴിക്കൊടൻ</div><div> </div><div>പട്ടു് പുടവകൾക്കമില്ല</div><div>കണ്ണാടി കസ്തൂരി കർപ്പൂരവും</div><div> </div><div>പച്ചപ്പുഴുച്ചാന്തും സിന്ദൂരവും</div><div>അഷ്ടഗന്ധങ്ങളും ചന്ദനവും</div><div> </div><div>ഈവണ്ണമുള്ള വിശേഷങ്ങളും</div><div>സൻനാഹം ചൊന്നാലൊടുക്കമില്ലാ</div><div> </div><div>പച്ചക്കുലയും പഴക്കുലയും</div><div>പപ്പടക്കെട്ടുകൾ വേണ്ടുവോളം</div><div> </div><div>വെറ്റിലടയ്ക്കയും നാളികേരം</div><div>ജീരകം ഉള്ളി കടു(ക്) മുളകും</div><div> </div><div>ശർക്കര തേനോടു് പഞ്ചസാര</div><div>എണ്ണയും നെയ്യും വെളിച്ചെണ്ണയും</div><div> </div><div>എണ്ണമില്ലാതോളമെന്നേ വേണ്ടൂ</div><div>വേണ്ടുന്നതൊക്കെയും വേണ്ടുവോളം</div><div> </div><div>കണ്ടവർ കൊണ്ടു കൊടുത്തു വാങ്ങി</div><div>ഞാനിതുചൊന്നാലൊ ഒടുക്കമില്ല</div><div> </div><div>മാനിനിമാരുടെ വാക്കു കെൾപ്പിൻ:</div><div>മാരനൊടൊന്നുപറയുമാറ്റ</div><div> </div><div>ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ</div><div>നീളത്തിലേതും കുറഞ്ഞിടാതെ</div><div> </div><div>നീളം കുറഞ്ഞിന്നങ്ങെറവെണം</div><div>വീതിയിലേതുംകുറയരുത്</div><div> </div><div>രണ്ടര തന്നെയകലം വേണം</div><div>രണ്ടാം തരം തന്നെവേണമല്ലൊ</div><div> </div><div>കണ്ടാലും നല്ല വിശേഷം വേണം</div><div>നാലുഭാഗത്തുകരയും വെണം</div><div> </div><div>എന്നതു കെട്ടപ്പോൾ മറ്റൊരുത്തി</div><div>തന്റെ കണവനൊടൊന്നു ചൊല്ലി</div><div> </div><div>കാരണം കേൾപ്പിൻ ഞാൻ ചൊന്ന വാർത്ത</div><div>ദൂരംവൈ നിങ്ങളും പൊകുന്നാകിൽ</div><div> </div><div>പൂരാടം നാൾക്കിങ്ങുവന്നീടെണം</div><div>വീരാളിയ്ക്കൊത്തൊരു ചെല വേണം</div><div> </div><div>നേരെത്തെ ഞാനുംപറയുന്നോർക്കിൻ</div><div>നെരത്രെ ഞാനിതു ചൊല്ലീടുന്നു</div><div> </div><div>പിന്നെപ്പറഞ്ഞുപിണങ്ങിപ്പൊണ്ട</div><div>എന്നെ ക്കുറയ കൃപയുണ്ടെങ്കിൽ</div><div> </div><div>അന്നെരം കണ്ടാലറിഞ്ഞുകൊള്ളാം</div><div>എന്നതു കെട്ടരു നാരിയപ്പൊൾ</div><div> </div><div>തന്റെ കണവനൊടൊന്നു ചൊല്ലി</div><div>വല്ലതുംഞാനൊന്നുചൊല്ലുന്നാകിൽ</div><div> </div><div>നല്ലതെന്നുള്ളതു തോന്നുന്നില്ല.</div><div>ചെയ്യിക്കച്ചായെന്നെനിയ്ക്കുവെണ്ട</div><div> </div><div>നല്ലകവിണിയാലൊന്നുവെണം</div><div>എന്നതു കെട്ടപ്പോൾ മറ്റൊരുത്തി</div><div> </div><div>ചേലയാലൊന്നിങ്ങു വെണമെങ്കിൽ</div><div>ഈടുള്ള ചെലകൾ വാങ്ങിക്കൊൾവിൻ </div><div> </div><div>എന്നതു കേട്ടപ്പോൾ മറ്റൊരുത്തി</div><div>തന്റെ കണവനൊടൊന്നു ചൊല്ലി</div><div> </div><div>ഉടവാത്തൊരുചേലവേണമല്ലോ</div><div>കേടുവരാതെയിരുന്നുപോട്ടെ</div><div> </div><div>ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി</div><div>തന്റെ കണവനോടൊന്നു് ചൊന്നാൾ</div><div> </div><div>നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ടാ</div><div>നല്ലതരമൊക്കെ നോക്കിക്കൊൾവിൻ</div><div> </div><div>എന്നതു കെട്ടപ്പോൾ മറ്റൊരുത്തി</div><div>തന്റെ കണവനൊടൊന്നു ചൊല്ലി</div><div> </div><div>നീലക്കവിണിയും വെണ്ടെനിയ്ക്ക്</div><div>കൈക്കൊളൻചേലയാലൊന്നുവെണം</div><div> </div><div>ഇങ്ങനെ നാരിമാർവാക്കുകേട്ടു</div><div>ചേലയെനിയ്ക്കൊന്നു് മുമ്പെയുണ്ടു്</div><div> </div><div>മീതെയിടുന്നൊരു മുണ്ടു വേണം</div><div>എന്നാൽ മതിയെനിയ്ക്കെന്റെ കാന്താ</div><div> </div><div>ബാലത്തരുണിമാർ വാക്കു് കേൾപ്പിൻ:</div><div>ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ</div><div> </div><div>നീലക്കവിണിയിലൊന്നു് വേണം</div><div>തോരനെഴുതിയതൊന്നും വേണം </div><div> </div><div>അന്നേരം മറ്റൊരു കന്യകയും</div><div>മാതാവൊടെവം പറഞ്ഞീടുന്നു</div><div> </div><div>ഓണവും വന്നിങ്ങടുത്തുവല്ലൊ</div><div>ഓണപ്പുട(വ)യെനിയ്ക്കില്ലാഞ്ഞിട്ട</div><div> </div><div>നാണക്കേടായിട്ടുവന്നുകൂടും</div><div>അച്ഛൻ കൊണ്ടുന്നാലിനിയ്ക്കു് വേണ്ടാ</div><div> </div><div>എന്റെ പുടവയുടുത്തൊ നീയും</div><div>ഓണം കഴിഞ്ഞുംഎനിയ്ക്കു് വേണ്ട</div><div> </div><div>ചാലിയക്കച്ചയെന്തുനാട്ടിലില്ലെ</div><div><br /></div><div> </div><div>ഇങ്ങനെ നാരിമാർ ബാലൻമാരും</div><div>ഭംഗികളോരോന്നേ ചൊല്ലിക്കേട്ടു</div><div> </div><div>കാതിലെതോടയും കൈവളയും</div><div>മാലയും താലിയും മോതിരവും</div><div> </div><div>മാറിലെ താലിയും മോതിരവും</div><div> </div><div>പൊന്നരഞ്ഞാണവും കാതിലയും</div><div> </div><div>മിൻനി ക്കുടകം മണിക്കുടയും</div><div>പിൻനൽ മടക്കം മണികുംഭവും</div><div> </div><div>പൊന്നും ചിലമ്പും തരിവളയും</div><div>കാഞ്ചികൾ നൂപുരം കാൽവളയും</div><div> </div><div>പച്ചച്ചരടും പവിഴമാലാ</div><div>കെട്ടുന്ന നാരിമാർക്കമില്ല</div><div> </div><div>അന്നൊരുനാരി പറഞ്ഞാളെവം</div><div>''മാലയും താലിയെനിയ്ക്കില്ലല്ലൊ</div><div> </div><div>''എന്നതു് കൊണ്ടേതും ഖേദിയ്ക്കേണ്ട</div><div>മംഗല്യം തേച്ചു് വെളുക്കക്കെട്ടി</div><div> </div><div>വസ്ത്രം വെളുത്താൽ മതി മകളേ'</div><div>വസ്ത്രം പലതരമെന്നേവേണ്ടു</div><div> </div><div>ഈവകയോരോന്നുമുല്ലാസമായ്</div><div>പൌരുഷമോടെയൊരുക്കീടുന്നു</div><div> </div><div>വേണ്ടുന്നതെല്ലാമൊരുക്കിടുന്ന</div><div>നായകവീരൻമാർക്കറ്റമില്ല</div><div> </div><div>അങ്ങനെയെല്ലാമിരിയ്ക്കും കാലം</div><div>മാവേലിതാനുമെഴുന്നള്ളുന്നു</div><div> </div><div>മാവേലിമന്നനും മാദേവനും</div><div>മാനുഷലോകത്തെഴുന്നെള്ളുന്നു</div><div> </div><div>വെള്ളഗജത്തിൽ കഴുത്തിലേറി</div><div>ലോകരെ കാണാനെഴുന്നള്ളുന്നു</div><div> </div><div>മാവേലിമന്നനെഴുന്നള്ളുന്നു</div><div>വെള്ളാന രണ്ടുമിരുപുറവും</div><div> </div><div>ലോകംകുലുങ്ങിനവാദ്യങ്ങളും</div><div>ശംഖുകൾ നാദം മുഴക്കം കൊണ്ടു</div><div> </div><div>തൃക്കാക്കരെക്കങ്ങുലകുഴിഞ്ഞു്</div><div>ആദിത്യചന്ദ്രന്മാർവന്നുചേർന്നു</div><div> </div><div>കെക്കേക്കരയിലെ ദേവൻമാരും</div><div>നക്ഷത്രാദികളുംവന്നവിടെ</div><div> </div><div>നാകലോകങ്ങളിൽ കേട്ടനേരം</div><div>നാകന്മാരെല്ലാരും വന്നവിടെ</div><div> </div><div>ദേവനും മന്നനും ദേവിമാരും</div><div>നാരിമാർ ബാലന്മാർ മറ്റുള്ളോരും</div><div> </div><div>ആകവെ വന്നുനിറഞ്ഞവിടെ</div><div>ആഘോഷമെന്നെ പറവാനുള്ളൂ</div><div> </div><div>നാരദൻവീണയും വായിച്ചിട്ടു്</div><div>പാടിത്തുടങ്ങിനാർ ദേവകളും</div><div> </div><div>നാരിമാരാരാടീം പാടിക്കൊണ്ടും</div><div>പാടുന്ന താളത്തിൽ നൃത്തം വച്ചു</div><div> </div><div>ആലയമൊക്കെയുമൊന്നുപോലെ</div><div>ആനന്ദമെന്നതേ പറയാനുള്ളു</div><div> </div><div>ലോകങ്ങൾ കണ്ടു തെളിഞ്ഞശെഷം</div><div>മാവേലി താനുമരുളിച്ചെയ്തു</div><div> </div><div>കാലമൊരാണ്ടിലൊരു ദിവസം</div><div>നിങ്ങളെകാൺമാൻ വരുന്നുഞാനും</div><div> </div><div>മാവേലി പോകുന്ന നേരത്തിങ്കൽ</div><div>മാവേലി പൊകുന്ന ദിക്കുനൊക്കി</div><div> </div><div>നിന്നു് കരയുന്നു മാനുഷരും</div><div>അന്നേരം മാവേലി താനരുളി</div><div> </div><div>ഖേദിയ്ക്കവെണ്ടയെൻ മാനുഷരേ</div><div>ഏറെനാൾ ചെന്നേ ഞാൻപോകയുള്ളൂ</div><div> </div><div>എന്നതുകേട്ടുടൻ മാനുഷരും</div><div>നന്നായ് ത്തെളിഞ്ഞുമനസ്സു് കൊണ്ടു്</div><div><br /></div><div>മാവേലി നാടു് വാണീടും കാലം</div><div>മാനുഷരെല്ലാരുമൊന്നുപോലെ</div><div> </div><div>ആമോദത്തോടെ വസിയ്ക്കും കാലം</div><div>ആപത്തെങ്ങാർക്കുമൊട്ടില്ലതാനും</div><div><br /></div><div>ശങ്കര നിർമ്മിതമായ പാട്ടു്</div><div>വിദ്യയില്ലാത്തവർ ചൊല്ലുന്നേരം</div><div> </div><div>വിദ്വാന്മാർ കണ്ടതിൻ കുറ്റം തീർപ്പിൻ</div><div>ഇപ്പാട്ടു് പാടി സ്തുതിച്ചിടുവിൻ</div><div> </div><div>ഇക്കഥ പാടിക്കളിയ്ക്കുന്നോർക്കും</div><div>ദിക്കറിയാത്തവർ കേൾക്കുന്നോർക്കും</div><div> </div><div>ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും</div><div>മക്കൾ മരുമക്കളേറ്റമുണ്ടാം</div><div> </div><div>പ്രാണനപായം വരുന്ന കാലം</div><div>നാരായണപാദം ചേർന്നു് കൊള്ളും.</div><div> </div><div>ഇക്കഥ ചൊല്ലിക്കഴിഞ്ഞശേഷം</div><div>ഇക്കഥ ചൊന്നൊരു തത്തത്താനും</div><div> </div><div>പാടിപ്പറന്നുടൻ തൃക്കാക്കരേ</div><div>മെല്ലവെ പൊയിസ്സുഖിച്ചിരുന്നു</div><div><br /></div>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-6187844454289039362020-02-24T18:19:00.000+05:302020-02-25T19:52:51.529+05:30ഓണച്ചൊല്ലുകള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<ol style="text-align: left;">
<li>ഓണത്തെക്കാള്‍ വലിയ മകമുണ്ടോ?<br />
(ഓണത്തേക്കാൾ വലിയ വാവില്ല)</li>
<li>ഓണത്തപ്പാ കുടവയറാ എന്നു തീരും കല്യാണം</li>
<li>ഓണത്തിനിടയ്ക്കാണോ പൂട്ടുകച്ചവടം?<br />
(ഓണത്തിനടയ്ക്ക് പുട്ടുകച്ചവടം)</li>
<li>ഓണവും വിഷുവും വരാതെ പോകട്ടെ</li>
<li>ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി</li>
<li>ഓണം പോലാണോ തിരുവാതിര?<br />
(തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്കോ?)</li>
<li>ഓണം വന്നാലും കാണം വന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി<br />
(ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി)</li>
<li>ഓണമുണ്ട വയറേ ചൂളംപാടിക്കിട<br />
(ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ)</li>
<li>ഓണത്തിനല്ലയൊ ഓണപ്പുടവ</li>
<li>അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം</li>
<li>ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം</li>
<li>ഓണം കേറാമൂല</li>
<li>തിരുവോണം തിരുതകൃതി</li>
<li>ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?</li>
<li>ഓണത്തിനല്ലയൊ ഓണപ്പുടവ.<br />
</li>
<li>ഓണം മുഴക്കോലുപോലെ</li>
<li>കാണംവിറ്റും ഓണമുണ്ണണം</li>
<li>അത്തം കറുത്താല്‍ ഓണം വെളുക്കും <br />
(അത്തം വെളുത്താൽ ഓണം കറുക്കും)</li>
<li>ഓണം വന്ന് ഓടിപ്പോയി</li>
<li>ഓണം വരാനൊരു മൂലം വേണം</li>
<li>ഓണത്തിനില്ലാത്തതോ ചംക്രാന്തിയ്ക്ക്</li>
<li>കിട്ടുമ്പോള്‍ തിരുവോണം കിട്ടാഞ്ഞാല്‍ ഏകാദശി<br />
(ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി)</li>
<li>ഓണംകഴിഞ്ഞാല്‍ ഓട്ടക്കലം</li>
<li>ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര</li>
<li>ഓണം വന്നാല്‍ വെളുത്തു വിഷു വന്നാല്‍ കറുത്തു</li>
<li>ഓണമടുത്ത ചാലിയനെപ്പോലെ</li>
<li>തിരുവോണം തിരുതകൃതി<br />
രണ്ടോണം ഞണ്ടും ഞവണീം<br />
മൂന്നോണം മുക്കീം മൂളീം<br />
നാലോണം നക്കിയും തുടച്ചും<br />
അഞ്ചോണം പിന്ചോണം<br />
ആറോണം അരിവാളും വള്ളിയും<br />
അത്തം പത്തിനു പൊന്നോണം<br />
</li>
<li>തിരുവോണം തിരിഞ്ഞും മറിഞ്ഞും<br />
രണ്ടോണം ഞണ്ടും ഞൗഞ്ഞീനും<br />
മൂന്നോണം മുക്കിയും മൂളിയും<br />
നാലോണം നക്കിയും നുണഞ്ഞും<br />
അഞ്ചോണം അഞ്ചാം കഞ്ഞി അടുപ്പത്തും, അച്ഛൻ പാടത്തും<br />
</li>
<li>അത്തത്തിനു വിതച്ചാല്‍ പത്തായം പത്തുവേണം <br />
അത്തം പത്തോണം</li>
<li>അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ</li>
<li>ഉറുമ്പു ഓണം കരുതും പോലെ</li>
<li>ഉള്ളതുകൊണ്ടു ഓണം പോലെ<br />
</li>
</ol>
</div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-33204288396600025132016-01-01T19:07:00.000+05:302017-08-15T11:37:39.007+05:30മഹാബലിയെ ആനയിയ്ക്കുന്നതാണു് ദീപാവലി<div dir="ltr" style="text-align: left;" trbidi="on">
ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ആചരിച്ചുവരുന്ന ഉൽസവങ്ങളിലൊന്നായ ദീപാവലി കേരളത്തിലും അനുഷ്ഠിച്ചുപോരുന്നതാണു്. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശിദിവസമാണു് ദീപാവലി ആഘോഷം നടത്താറു് പതിവു്.<br />
വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്കു് ചവിട്ടിത്താഴ്ത്തിയതിന്റെ അനുസ്മരണമാണെന്നുള്ള ഐതിഹ്യം ദീപാവലിയുടെ പിന്നിലുണ്ടു്. മദ്ധ്യഭാരതീയർക്കിടയിലും കേരളീയരിലും ഈ വിശ്വാസമുണ്ടെന്നു് <i><u>കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനൊരു മുഖവുര</u></i> എന്ന പുസ്തകത്തിൽ (പുറം 82,സാഹിത്യപ്രവർത്തക സഹകരണസംഘം, നാഷണൽ ബുക്ക് സ്റ്റാൾ, ജൂൺ 2012) ഡോ. എം.വി. വിഷ്ണു നമ്പൂതിരി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.<br />
<br />
ഉത്തരകേരളത്തിലെ ബ്രാഹ്മണർക്കിടയിൽ നടപ്പുള്ള <b>മഹാബലിപൂജ</b> (<i>വലിയ ചന്ദ്രനെ* വരുത്തൽ</i> എന്നാണതിന്നു് പറയുന്നതു്.) ഇതിനു് ദൃഷ്ടാന്തമാണു്. അന്തർജനങ്ങൾ കളം വരച്ചു് മൂന്നു് ദിവസം മഹാബലിയെ പൂജിയ്ക്കുന്നു. ഒന്നാം ദിവസം പ്രഭാതത്തിൽ കിണറ്റിൽ നിന്നു് വെള്ളമെടുത്തു് നിറകുടമായി വെയ്ക്കണം. ആ വെള്ളം മൂന്നാം ദിവസം പൂജകഴിഞ്ഞശേഷം കിണറ്റിൽ ഒഴിയ്ക്കുകയും ചെയ്യും. പാതാളത്തിൽ നിന്നും മഹാബലിയെ ആനയിയ്ക്കുകയും അവിടേയ്ക്കുതന്നെ യാത്രയയ്ക്കകയും ചെയ്യുകയെന്നതാണു് അതിലെ സങ്കല്പം.<br />
<br />
*വലിയ ചന്ദ്രൻ പൊലീന്ദ്രൻ, ബലീന്ദ്രൻ</div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-24538928478337614022014-10-04T14:41:00.004+05:302021-08-25T19:13:14.029+05:30സഹോദരൻ കെ. അയ്യപ്പന്റെ ഓണപ്പാട്ട്<div dir="ltr" style="text-align: left;" trbidi="on">
<br />
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി സഹോദരൻ കെ. അയ്യപ്പൻ ഒരു സവിശേഷ സംസ്കാര, രാഷ്ട്രീയ രചനയായി ഒരു ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടിൽ വിരചിതമായതെന്നു് കരുതപ്പെടുന്ന മാവേലിചരിതം ഓണപ്പാട്ടിലെ ആറുവരികളോടെയാണതിന്റെ തുടക്കം.<br />
<br />
<b>സഹോദരൻ കെ. അയ്യപ്പൻറെ <span style="color: red;">ഓണപ്പാട്ട് </span>ചുവടെ:-</b><br />
<br />
<br />
മാവേലി നാടു വാണീടും കാലം<br />
മാനുഷരെല്ലാരുമൊന്നുപോലെ<br />
<br />
ആമോദത്തോടെ വസിക്കും കാലം<br />
ആപത്തങ്ങാർക്കുമൊട്ടില്ലതാനും<br />
<br />
കള്ളവുമില്ല ചതിവുമില്ല<br />
എള്ളോളമില്ല പൊളി വചനം<br />
<br />
തീണ്ടലുമില്ല തൊടീലുമില്ല<br />
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല<br />
<br />
ചോറുകൾവച്ചുള്ള പൂജയില്ല<br />
ജീവിയെക്കൊല്ലുന്ന യാഗമില്ല<br />
<br />
ദല്ലാൾവഴിക്കീശസേവയില്ല<br />
വല്ലാത്ത ദൈവങ്ങളൊന്നുമില്ല<br />
<br />
സാധുധനിക വിഭാഗമില്ല<br />
മൂലധനത്തിൻ ഞെരുക്കലില്ല<br />
<br />
ആവതവരവർ ചെയ്തു നാട്ടിൽ<br />
ഭൂതി വളർത്താൻ ജനം ശ്രമിച്ചു<br />
<br />
വിദ്യ പഠിക്കാൻ വഴിയേവർക്കും<br />
സിദ്ധിച്ചു മാബലി വാഴും കാലം<br />
<br />
സ്ത്രീക്കും പുരുഷനും തുല്യമായി<br />
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?<br />
<br />
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ<br />
ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ<br />
<br />
സൗഗതരേവം പരിഷ്കൃതരായ്<br />
സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ<br />
<br />
ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ<br />
ഭൂതി കെടുക്കാനവർ തുനിഞ്ഞു<br />
<br />
കൗശലമാർന്നൊരു വാമനനെ<br />
വിട്ടു ചതിച്ചവർ മാബലിയെ<br />
<br />
ദാനം കൊടുത്ത സുമതിതന്റെ<br />
ശീർഷം ചവിട്ടിയാ യാചകനും.<br />
<br />
അന്നുതൊട്ടിന്ത്യയധഃപതിച്ചു<br />
മന്നിലധർമ്മം സ്ഥലം പിടിച്ചു.<br />
<br />
ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം!<br />
കൊല്ലുന്ന ക്രൂരമതവുമെത്തി<br />
<br />
വർണ്ണവിഭാഗവ്യവസ്ഥ വന്നു<br />
മന്നിടം തന്നെ നരകമാക്കി<br />
<br />
മർത്ത്യനെ മർത്ത്യനശുദ്ധനാക്കു-<br />
മയ്ത്തപ്പിശാചും കടന്നുകൂടി<br />
<br />
തന്നിലശക്തന്റെമേലിൽക്കേറി<br />
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും<br />
<br />
സ്നേഹവും നാണവും കെട്ട രീതി<br />
മാനവർക്കേകമാം ധർമ്മമായി.<br />
<br />
സാധുജനത്തിൻ വിയർപ്പു ഞെക്കി<br />
നക്കിക്കുടിച്ചു മടിയർ വീർത്തു<br />
<br />
നന്ദിയും ദീനകരുണതാനും<br />
തിന്നുകൊഴുത്തിവർക്കേതുമില്ല<br />
<br />
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ<br />
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു<br />
<br />
സ്ത്രീകളിവർക്കു കളിപ്പാനുള്ള<br />
പാവകളെന്നു വരുത്തിവച്ചു<br />
<br />
ആന്ധ്യമസൂയയും മൂത്തു പാരം<br />
സ്വാന്തബലം പോയ് ജനങ്ങളെല്ലാം<br />
<br />
കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-<br />
മെത്തിയോർക്കൊക്കെയടിമപ്പട്ടു<br />
<br />
എത്ര നൂറ്റാണ്ടുകൾ നമ്മളേവം<br />
ബുദ്ധിമുട്ടുന്നു സഹോദരരേ<br />
<br />
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-<br />
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ<br />
<br />
ബ്രാഹ്മണോപജ്ഞമാം കെട്ട മതം<br />
സേവിപ്പവരെ ചവിട്ടും മതം<br />
<br />
നമ്മളെത്തമ്മിലകറ്റും മതം<br />
നമ്മൾ വെടിയണം നന്മ വരാൻ.<br />
<br />
സത്യവും ധർമ്മവും മാത്രമല്ലൊ<br />
സിദ്ധിവരുത്തുന്ന ശുദ്ധമതം<br />
<br />
ധ്യാനത്തിനാലെ പ്രബുദ്ധരായ<br />
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.<br />
<br />
ആ മതത്തിന്നായ് ശ്രമിച്ചിടേണം<br />
ആ മതത്തിന്നു നാം ചത്തിടേണം<br />
<br />
വാമനാദർശം വെടിഞ്ഞിടേണം<br />
മാബലിവാഴ്ച വരുത്തിടേണം<br />
<br />
ഓണം നമുക്കിനി നിത്യമെങ്കിൽ<br />
ഊനംവരാതെയിരുന്നുകൊള്ളും. <br />
<br />
<br />
<br />
<span style="color: #660000;">(ഡോ.ഷൊർണൂർ കാർത്തികേയൻ എഴുതി 2012-ൽ സാഹിത്യ പ്രവർത്തക സംഘം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച സഹോദരൻ അയ്യപ്പൻ എന്നപുസ്തകത്തിൽ നിന്നും ഉദ്ധരിച്ചതു്.)</span><br />
<br />
<span style="color: #cfe2f3;"><span style="background-color: blue;"><b>ഇവ കാണുക</b></span></span><br />
<ul style="text-align: left;">
<li><a href="http://mavelirajyam.blogspot.com/2021/07/blog-post.html" target="_blank"><b>മഹാബലിചരിതം ഓണപ്പാട്ടു് </b></a></li>
<li><b>ഡോ. അജയ്ശേഖർ ആഗസ്ത് 22ന്റെ 'മാതൃഭൂമി'യിൽ എഴുതിയ <a href="http://www.mathrubhumi.com/online/malayalam/news/story/3099024/2014-08-22/kerala" target="_blank">ജാതിയെ ദഹിപ്പിച്ച സഹോദരന് </a></b> </li>
<li><b><a href="http://mavelirajyam.blogspot.in/2014/09/blog-post_24.html" target="_blank">'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരൻ അയ്യപ്പനല്ല </a></b></li>
<li><b><a href="http://mavelirajyam.blogspot.in/2014/09/blog-post_26.html" target="_blank">'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരൻ അയ്യപ്പനല്ല എന്ന പ്രതികരണത്തിനുള്ള ഡോ. അജയ് ശേഖരന്റെ വിശദീകരണം </a></b></li>
</ul>
<br /></div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-46451895271742952882014-10-02T17:53:00.000+05:302014-10-02T20:47:19.525+05:30കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലെ മഹാബലി ആരാധന <div dir="ltr" style="text-align: left;" trbidi="on"><span style="color: red;"><b><span style="background-color: yellow;">തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളില്‍ മഹാബലിയെ വരവേല്‍ക്കുന്നു</span></b></span><br />
<b><span style="background-color: yellow;"><br />
</span></b> <span style="color: #cfe2f3;"><span style="background-color: blue;">മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താളില്‍ ഇ.വി ജയകൃഷ്ണന് എഴുതിയ<span style="background-color: #f9cb9c;"> <a href="http://www.mathrubhumi.com/specials/onam_2014/482364/index.html" target="_blank">ലേഖനത്തില്‍</a> </span>നിന്നു് </span></span><br />
<br />
കാഞ്ഞങ്ങാടിനടുത്ത് കൊടവലം ഗ്രാമത്തിലെ കൊടവലം ക്ഷേത്രത്തില്‍ മഹാബലി കണ്ട വാമനന്റെ വിശ്വരൂപമാണ് പ്രതിഷ്ഠ. മഹാബലിയെ മോക്ഷപ്രാപ്തനാക്കും മുമ്പ് വാമനന് അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ത്രിവിക്രമ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ ആരാധന. ദേശീയ പാതയില്‍ പൂല്ലൂര്‍ ബസ് സ്റ്റോപ്പിലെത്തിയാല്‍ മൂന്നര കിലോമീറ്റര്‍ കിഴക്ക്-തെക്ക് മാറിയാണ് കൊടവലം ക്ഷേത്രം.<br />
<br />
<span style="color: #274e13;"><b><i>കൊടവലം-മിത്തും യാഥാര്‍ഥ്യവും</i> എന്ന ലേഖനത്തില്‍ എഴുത്തുകാരന് ഡോ.അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ വിവരിക്കുന്നു:-</b> </span>മൂന്നാമത്തെ കാല്വെപ്പിന് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ <i>വിഷ്ണു അവതാരത്തെ</i> കുറിച്ചാണ് പറയുന്നതും പ്രചരിക്കുന്നതും.<br />
<br />
എന്നാല്‍ പുരാണങ്ങളില്‍ വിഷ്ണുഭക്തനായ മഹാബലിയാണുള്ളത്.ബലിയെ എല്ലാ ഐശ്വര്യങ്ങളോടെയും ഏഴുകടലുകള്‍ക്കപ്പുറത്തുള്ള സുതലത്തില്‍ വാഴിക്കുകയാണ് <i>അവതാരമൂര്‍ത്തി </i>ചെയ്തതത്രെ.തുളുനാട്ടുകാര്‍ വൃശ്ചികത്തിലെ തിരുവോണമാണ് ആഘോഷിച്ചിരുന്നത്.<br />
<br />
കൊടവലം ക്ഷേത്രത്തിലെ തിരുവോണോത്സവവും വൃശ്ചികത്തിലാണ്. <span style="background-color: yellow;">തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.</span><span style="background-color: lime;">പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും തുളുനാട്ടുകാര്‍ ആഘോഷം കൊണ്ടാടുന്നു.</span><br />
<br />
ഈ ആഘോഷത്തിന് ഓണമെന്ന പേരൊന്നുമില്ല.പക്ഷെ <span style="background-color: yellow;">മഹാബലി ആരാധനയാണ് ഈ ദിവസം നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലാണ് ബലി ആരാധന കൂടുതലെ</span>ന്നും അംബികാസുതന്റെ ലേഖനത്തിലുണ്ട്.<br />
<span style="color: blue;">അവലംബം</span><br />
<a href="http://www.mathrubhumi.com/specials/onam_2014/482364/index.html" target="_blank">മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താള്</a><br />
<br />
<br />
</div>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-23344813534592277272014-10-02T16:34:00.000+05:302014-10-02T16:34:05.876+05:30പൊലീന്ദ്രന് വിളി<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div dir="ltr" style="text-align: left;" trbidi="on">
<span style="color: #d9ead3;"><span style="background-color: #274e13;">തുളുനാട്ടിലെ തുലാവാവിനെപ്പറ്റി </span></span><br />
<br />
<b><a href="http://www.mathrubhumi.com/specials/onam_2014/480194/index.html" target="_blank">മാതൃഭൂമി .കോം</a> ഓണം സ്പെഷ്യല്‍ താളില്‍ </b><b><span style="color: red;">പി.വി. ഷാജികുമാര്‍</span></b> <b>എഴുതിയ ലേഖനത്തില്‍ നിന്നു്. പൂര്‍ണരൂപം <a href="http://www.mathrubhumi.com/specials/onam_2014/480194/index.html" target="_blank">ഇവിടെ</a></b><br />
<br />
<span style="color: #274e13;"><i>'കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില് വയല്ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില്‍ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.'</i></span><br />
<br />
മറ്റ് സ്ഥലങ്ങളില്‍ അത്തം മുതല്‍ പത്ത് ദിവസം വരെ മാത്രം പൂവിടുമ്പോള്‍ ഞങ്ങള്‍ <span style="background-color: yellow;">കാസര്‍ഗോഡുകാര്‍ ചിങ്ങം ഒന്ന് തൊട്ട് പൂവിട്ട്</span> മഹാബലിയെ സ്നേഹിച്ച് കൊല്ലും. ഞങ്ങളുടെ സ്നേഹാധിക്യം കൊണ്ടാണോ എന്തോ തെക്കുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ <span style="background-color: yellow;">കാസര്‍ഗോഡുകാരെ കാണാന്‍ മാവേലി രണ്ട് പ്രാവശ്യം വരുന്നുണ്ട്.</span> <span style="background-color: yellow;">ആദ്യം വരുന്നത് </span>എല്ലാവര്‍ക്കുമറിയാവുന്നത് പോലെ കേരളത്തില്‍ മൊത്തം സന്ദര്‍ശിക്കുന്ന <span style="background-color: yellow;">ചിങ്ങമാസത്തില്‍. </span><br />
<br />
<span style="background-color: yellow;">രണ്ടാമത്തെ വരവ് തുലാം മാസത്തിലാണ്</span>. പുതിയ കാസര്‍ഗോഡുകാര്‍ അതിന്റെ ഓര്‍മകള്‍ ഏറെക്കുറെ മായ്ച്ച് കളഞ്ഞെങ്കിലും കുറച്ച് മുന്നോട്ടുള്ള കാസര്‍ഗോഡുകാര്‍ക്ക് <span style="background-color: yellow;">തുലാം മാസത്തെ ഓണം പരമപ്രധാനവും സവിശേഷതയാര്‍ന്നതുമായിരുന്നു.</span><br />
<br />
<span style="background-color: yellow;">തുലാം മാസത്തില്‍ മൂന്ന് ദിവസം മാവേലി ജനങ്ങളുടെയടുത്തുണ്ടാവുമെന്നാണ് തുളുനാട്ടിലെ വിശ്വാസം. </span>എല്ലാം മറന്ന് ദാനം ചെയ്യുന്ന, സോഷ്യലിസത്തിന്റെ തലതൊട്ടപ്പനായ മാവേലിയുടെ മുന്നില്‍ മഹാവിഷ്ണു വാമനന് എന്ന ചെറിയ മനുഷ്യനായി രംഗപ്രവേശം ചെയ്യുകയും മൂന്നടി മണ്ണ് ചോദിക്കുകയും രണ്ട് അടി കൊണ്ട് എല്ലാം അളന്നെടുക്കുകയും മൂന്നാമത്തെയടി മാവേലിയുടെ ശിരസ്സില്‍ വെച്ച് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുകയും ചെയ്തു എന്നതാണല്ലോ ഐതിഹ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏതെങ്കിലും ഒരു കാലത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്ന് മഹാബലി പറയാതെ പറയുന്നുണ്ട്. ഈ കഥ തന്നെയാണ് <span style="background-color: yellow;">തുളുനാട്ടിലെ തുലാം മാസമിത്തിലും</span> ആവര്‍ത്തിക്കുന്നത്. മഹാബലിയുടെ ഭരണത്തില്‍ അസൂയ മൂത്ത് ഭ്രാന്തായ ദേവേന്ദ്രനാണല്ലോ ഇതിന്റെ മുഖ്യഹേതു. ചവുട്ടിത്താഴ്ത്തിയപ്പോള്‍ കുറ്റബോധം തോന്നിയിട്ടോ എന്തോ, മഹാവിഷ്ണു <span style="background-color: yellow;">മഹാബലിയോട് മൂന്ന് ദിവസം സ്വര്‍ഗ്ഗവും ഭൂമിയും ഭരിക്കാന്‍ അനുവാദം നല്കുന്നു. തുലാം മാസത്തെ ഈ മൂന്ന് ദിവസങ്ങളാണ് </span>പഴയകാലത്തെ കാസര്‍ഗോഡുകാര്‍ സവിശേഷമായ ചടങ്ങുകളോടെ ആചരിക്കുന്നത്.<br />
<br />
<span style="background-color: yellow;">പൊലീന്ദ്രന് വിളി എന്ന് അതിനെ പേരിട്ട് വിളിക്കാമെങ്കിലും ചടങ്ങിന് കൃത്യമായ പേരൊന്നുമില്ല.</span> <span style="background-color: yellow;">മൂന്ന് ദിവസങ്ങളിലെ സന്ധ്യകളിലാണ് പൊലീന്ദ്രന് വിളികള്‍ കാസര്‍ഗോട്ടെ നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുക</span>. പാലമരത്തിന്റെ ചെറിയ കൊമ്പുകള്‍ വെട്ടി, കവണരൂപത്തിലാക്കി ഒരു താക്കമുണ്ടാക്കും. അത് വീട്ടുമുറ്റത്തും കിണറ്റിന് മുന്നിലും തൊഴുത്തിന് മുന്നിലും കുത്തിനിര്‍ത്തും. ചിരട്ട മൂന്ന് കഷണങ്ങളായി പൊട്ടിച്ചെടുത്ത് കുത്തിനിര്‍ത്തിയ പാലമരക്കൊമ്പിന് മേല്‍ വിളക്ക് കത്തിക്കുന്നതിനായി വെയ്ക്കും. സന്ധ്യാ നേരത്ത് വിളക്ക് വെച്ചുകഴിഞ്ഞാല്‍ വിളക്കും ഒരു പാത്രത്തില്‍ അരിയുമായി മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ആദ്യം കിണറ്റിന്‍കരയിലെത്തും. പാലക്കൊമ്പില് വെച്ചിരിക്കുന്ന ചിരട്ടകഷണത്തിന് മേല്‍ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാള്‍ എണ്ണയില്‍ കുതിര്‍ന്ന തിരി വെയ്ക്കും. വിളക്ക് കൊളുത്തിയ ശേഷം മുതിര്‍ന്നയാള്‍ എല്ലാവര്ക്കും കുറച്ച് അരിമണികള്‍ പകരും. കിണറ്റിന് കരയില്‍ കത്തിച്ച് തിരിക്ക് നേര്‍ക്ക് തിരിഞ്ഞ് 'പൊലീന്ദ്രാ.. പൊലീന്ദ്രാ. അരിയോ.. അരി..' എന്ന് (ഹരിയോ.. ഹരി.. എന്നാണ് കൃത്യമായ വാക്ക്, പക്ഷേ അരിയിടുന്നതായത് കൊണ്ട് ഹരി പോയി, അരിയായി.) എല്ലാവരും ഉച്ചത്തില്‍ മൂന്ന് പ്രാവശ്യം വിളിച്ച് കൈയ്യിലെ അരി കത്തിക്കൊണ്ടിരിക്കുന്ന തിരിക്ക് മേലിടും. അതിന് ശേഷം തൊഴുത്തിനരികില്‍ കുത്തിനിര്‍ത്തിയ പാലക്കൊമ്പിലെ ചിരട്ടയിലും വീട്ടുമുറ്റത്തും വിളക്ക് കത്തിച്ച് പൊലീന്ദ്രനെ വിളിക്കും. ശേഷം വിളക്കിലെ തിരി കെടാതെ വിളക്ക് പടിഞ്ഞാറ്റക്കകത്തെത്തിക്കും. (പടിഞ്ഞാറ്റ- പൂജാമുറി.) തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലെ സന്ധ്യകളിലും ഇതാവര്‍ത്തിക്കും. <span style="background-color: yellow;">മഹാബലിയെ വിളക്ക് കാണിച്ച്, ഞങ്ങളിവിടെ പ്രകാശമാനമായ ജീവിതം എങ്ങനെയൊക്കെയോ കൊണ്ടുനടക്കുന്നുണ്ടെന്ന് മഹാബലിക്ക് കാണിച്ചുകൊടുക്കുകയാണ് പൊലീന്ദ്രന് വിളിയിലൂടെ.</span><br />
<br />
കുട്ടിക്കാലത്ത് വല്ല്യമ്മയോടൊത്ത് പൊലീന്ദ്രന് വിളിച്ചിട്ടുണ്ട് കുറേ വര്‍ഷങ്ങള്‍. പൊലീന്ദ്രന് വിളികള്‍ കൊണ്ട് വൈകുന്നേരങ്ങള്‍ ഉണരും. വെയില് ചാഞ്ഞ് ഇരുട്ടിലേക്ക് കണ്ണടയ്ക്കുന്ന വൈകുന്നേരങ്ങളില്‍ വിളക്കുമെടുത്ത് വല്ല്യമ്മ കിണറ്റിന്‍കരയിലേക്ക് നടക്കും. തൊഴുത്തില്‍ നിന്ന് പശുക്കള്‍ ഞങ്ങളുടെ പൊലീന്ദ്രന് വിളികള്‍ കേട്ട് തലയുയര്‍ത്തും. തെങ്ങിന് പൊത്തുകളിലെ മൈനകള്‍ കണ്ണുമിഴിക്കും. വയലുകളില്‍ നിന്ന് മണ്ണിന്റെ മണവും കൊണ്ട് വരുന്ന കാറ്റ് തിരി കെടുത്താതെ ഞങ്ങളെ വന്ന് ആശ്ലേഷിക്കും.<br />
<br />
ഇന്ന് ആരും പൊലീന്ദ്രന് വിളിക്കാറില്ല. വൈകുന്നേരങ്ങളില്‍ ആരും ഒത്തുചേരാറുമില്ല. അന്ന് പൊലീന്ദ്രന് മാത്രമായിരുന്നില്ല, അരി നേര്‍ന്നത് എന്ന് ഇപ്പോള്‍ വിചാരിക്കുമ്പോള്‍ മനസ്സിലാകുന്നു. വെള്ളത്തിനും (കിണറ്റുകര) മൃഗങ്ങള്‍ക്കും (തൊഴുത്ത്) വീടിനുമായിരുന്നു. ദൈവം പ്രകൃതിയിലും ജീവജാലങ്ങളിലും വിഹരിക്കുന്നു എന്ന് മനസ്സിലാക്കാതെ മനസ്സിലാക്കിയവരായിരുന്നു മുന്‍തലമുറക്കാര്‍.<br />
കടപ്പാടു് <b><b><a href="http://www.mathrubhumi.com/specials/onam_2014/480194/index.html" target="_blank">മാതൃഭൂമി .കോം</a> </b>2014 ഓഗസ്റ്റ് 14</b></div>
</div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-6496984122836739542014-09-26T15:24:00.000+05:302014-10-04T14:32:09.071+05:30 'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന് അയ്യപ്പനല്ല എന്ന പ്രതികരണത്തിനുള്ള ഡോ. അജയ് ശേഖരന്റെ വിശദീകരണം<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<span style="color: #fff2cc;"><span style="background-color: red;"><b>ഓണപ്പാട്ടിന്റെ രചനാകര്‍തൃത്വം: ഒരു വിശദീകരണം</b></span></span><br />
<br />
<span style="color: #6fa8dc;">2014 സെപ്തംബര്‍ 26</span> <a href="http://www.mathrubhumi.com/online/malayalam/news/story/3160509/2014-09-26/kerala" target="_blank">മാതൃഭൂമി </a><br />
<br />
<span style="color: blue;">'മാതൃഭൂമി'യുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ <a href="http://www.mathrubhumi.com/online/malayalam/news/story/3155414/2014-09-23/kerala" target="_blank">'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന് അയ്യപ്പനല്ല' (2014 സപ്തംബര്‍ 23) </a>എന്ന പ്രതികരണത്തിനു് <a href="http://www.mathrubhumi.com/online/malayalam/news/story/3099024/2014-08-22/kerala" target="_blank">ജാതിയെ ദഹിപ്പിച്ച സഹോദരന്</a> എന്ന ലേഖനമെഴുതിയ ഡോ. അജയ് ശേഖരന്റെ വിശദീകരണം.</span><br />
<br />
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി <span style="background-color: yellow;">ഒരു സവിശേഷ സംസ്കാര, രാഷ്ട്രീയ രചന</span>യായി ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും <span style="background-color: yellow;">1934-ലെ തന്റെ പദ്യകൃതികളില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കു</span>കയും ചെയ്തത് സഹോദരനാണ്. ഇതിന്റെ ഈണവും ശീലും ഏതാനും വരികളും ഒരുപക്ഷേ അമ്മാനപ്പാട്ടുപോലെയോ വഞ്ചിപ്പാട്ടുപോലെയോ അടിത്തട്ടിലുള്ള ബഹുജനങ്ങളുടെ സംഘബോധത്തില്‍ നിലനിന്നിരിക്കാം. എന്നാല്‍, അതൊരിക്കലും പത്താം നൂറ്റാണ്ടോളം പിന്നോട്ടുപോകുന്നില്ല. കാരണം, <span style="background-color: yellow;">പാട്ടുസാഹിത്യത്തിന്റെ കാലമായ 12 മുതല്‍ 14 വരെയുള്ള നൂറ്റാണ്ടുകളില്‍പ്പോലും മിശ്രമായ മലനാട്ടുതമിഴായിരുന്നു സാഹിത്യരചനയുടെ ഭാഷ. </span><span style="background-color: #fff2cc;">പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച എഴുത്തച്ഛന്റെ രചനയില്‍ മാത്രമാണ് ഇന്ന് വായിക്കാവുന്ന രീതിയിലുള്ള മലയാളം ദൃശ്യമാകുന്നത്.</span> ഒമ്പതാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ സംഘകാലംതൊട്ട് ഇങ്ങോട്ട് നിലനിന്ന പഴന്തമിഴില്‍ സംസ്കൃതം കലര്‍ന്നുള്ള ഒരു മണിപ്രവാള സങ്കരഭാഷ ഉണ്ടായി വരുന്നതായും ഇത് ആര്യാധിനിവേശമെന്ന ബ്രാഹ്മണാധിനിവേശത്തിന്റെ സൂചനയായും ഭാഷാസാഹിത്യ ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.<br />
<span style="background-color: #fff2cc;">ചുരുങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടോടെ മാത്രമാണ് ഇന്ന് വായിച്ചുമനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു മലയാളത്തിന്റെ ആദിരൂപങ്ങള്‍തന്നെ തെളിയുന്നതെന്ന് വ്യക്തം.</span> <span style="background-color: yellow;">ഇങ്ങനെ നോക്കുമ്പോള്‍ തെളിഞ്ഞ നവീന മലയാളത്തിലുള്ള ഓണപ്പാട്ടിന്റെ ആദ്യരൂപത്തിനുതന്നെ പതിനാറാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് പോകാനാവില്ല.</span><br />
<span style="background-color: yellow;">പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഈരാറ്റിങ്കല്‍കുടിയിലെ പറയമൂപ്പനായ പാക്കനാരുടെ എട്ടുവരികള്‍ വീതമുള്ള തൊള്ളായിരം പാട്ടുകളിലൊന്നാവാം സഹോദരന്റെ 'ഓണപ്പാട്ടി'ന്റെ പ്രാക്തനമാതൃക എന്ന് പറയാറുണ്ട്.</span> 1970കളില്‍ സഹോദരന്റെയും നവോത്ഥാന, സാംസ്കാരിക പോരാളികളുടെയും മരണശേഷം 'ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍പ്പാനില്ല' എന്ന വര്‍ണാശ്രമ ഭീതികളുള്‍പ്പെടുത്തി സഹോദരന്റെ ശക്തവും യുക്തിഭദ്രവുമായ ബ്രാഹ്മണിസവിമര്‍ശമുള്ള വരികള്‍ വെട്ടിനീക്കി മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും ആകാശവാണി പോലുള്ള ഭരണകൂട ഉപകരണങ്ങളിലൂടെയും ഓണപ്പാട്ട് അജ്ഞാതകര്‍ത്തൃതമായും അനാദികാലം മുതല്‍ നിലനില്‍ക്കുന്ന ഒന്നായും പ്രചരിപ്പിക്കപ്പെട്ടു. സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ മേഖലകളില്‍നിന്നും ജാതിവിരുദ്ധമായ നവോത്ഥാന ബ്രാഹ്മണിസ വിമര്‍ശത്തെ ഗോപ്യമായി ഒഴിവാക്കിക്കൊണ്ട് കാല്പനികവും വ്യാജഗൃഹാതുരപരവുമായ ഒരു സുവര്‍ണകാല ആഖ്യാനത്തിലേക്കും ബാലമരണങ്ങളെയും മറ്റ് വ്യാധികളെയും കുറിച്ചുള്ള സവര്‍ണ ഹൈന്ദവ ആധികളിലേക്കും ഓണപ്പാട്ടിനെ ചെറുതാക്കി മലയാള കുലീനതയുടെ എഴുത്തധികാരവും അടയാളക്കോയ്മയും. പാക്കനാരുടെ വാമൊഴിയെന്ന് പറയുന്ന പാഠത്തിലോ സഹോദരന്റെ 1934 മുതലുള്ള വരമൊഴി പാഠത്തിലോ ഇല്ലാത്ത ഈ ആധിയും വ്യാധിയും തികച്ചും ഹൈന്ദവവും വൈദികവുമാണെന്ന് ബഹുജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.<br />
<br />
<span style="color: #660000;">ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്കൃത സര്‍വകലാശാല, കാലടി</span><br />
<br />
<span style="background-color: #a64d79;"><span style="color: #fff2cc;">2014 സെപ്തംബര്‍ 26 <a href="http://www.mathrubhumi.com/online/malayalam/news/story/3160509/2014-09-26/kerala" target="_blank">മാതൃഭൂമി </a></span></span><br />
<br />
<br />
</div>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-82498450938430408772014-09-24T12:25:00.000+05:302014-09-24T12:25:10.704+05:30'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന് അയ്യപ്പനല്ല<div dir="ltr" style="text-align: left;" trbidi="on">
<br />
2014 സെപ്തംബര്‍ 23 മാതൃഭൂമി <br />
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരന് അയ്യപ്പന് എഴുതി അച്ചടിപ്പിച്ചും പാടിയും പ്രചരിപ്പിച്ച ഒരു (ഗാനാത്മക) കവിതയാണ് 'മാവേലിനാടുവാണീടും കാലം/മാനുഷരെല്ലാരുമൊന്നുപോലെ' എന്നും, വാമൊഴിശൈലിയിലുള്ള ആ പാട്ടിന്റെ ഏതാനും വരികള്‍ മാത്രമാണ് പാഠപുസ്തകങ്ങളിലും പൊതുബോധനത്തിലും ആവര്‍ത്തനത്തിലൂടെ ഉറപ്പിക്കപ്പെട്ടതെന്നും <a href="http://www.mathrubhumi.com/online/malayalam/news/story/3099024/2014-08-22/kerala" target="_blank">ഡോ. അജയ്ശേഖര്‍ ആഗസ്ത് 22ന്റെ 'മാതൃഭൂമി'യില്‍ (ജാതിയെ ദഹിപ്പിച്ച സഹോദരന്. പുറം 4) </a>എഴുതിക്കണ്ടു.<br />
<br />
ഓണത്തെക്കുറിച്ചുള്ള രണ്ട് കവിതാഖണ്ഡങ്ങള്‍ സഹോദരന് രചിച്ചിട്ടുണ്ടെന്നത് നേരാണ്. ഒന്നിന്റെ ശീര്‍ഷകം 'ഓണപ്പാട്ട്' എന്നും മറ്റൊന്നിന്റേത് 'യുക്തികാലം ഓണപ്പാട്ട്' എന്നുമാണ്. ഇതില്‍ 'ഓണപ്പാട്ടി'ലെ ആരംഭത്തിലുള്ള 'മാവേലിനാടുവാണീടും കാലം' എന്ന വരിമുതല്‍ 'എള്ളോളമില്ല പൊളിവചനം' എന്നുവരെയുള്ള ആറുവരികള്‍ പരമ്പരാഗതമായ മാവേലിപ്പാട്ടില്‍നിന്ന് അദ്ദേഹം ഉദ്ധരിച്ചതാണെന്ന് വ്യക്തമാണ്. മനുഷ്യരെ ഒന്നായിക്കണ്ട് അത്യുത്കൃഷ്ടമായ ഭരണം കാഴ്ചവെച്ച മഹാബലിയെ ചതിച്ചവരോടുള്ള രൂക്ഷമായ ധര്‍മരോഷമാണ് ഓണപ്പാട്ടില്‍ അലയടിക്കുന്നതെങ്കില്‍, 'യുക്തിയീ നാടിനിവാഴും കാലം/ മര്‍ത്ത്യര്‍ സ്വതന്ത്രരായ്ത്തീരും കാലം' എന്നാരംഭിക്കുന്ന 'യുക്തികാലം ഓണപ്പാട്ടി'ല്‍ അദ്ദേഹം വിഭാവനംചെയ്യുന്ന മാവേലിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ പ്രകടനപത്രികയാണ് പ്രതിബിംബിക്കുന്നത്.<br />
<br />
<span style="color: red;">ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സഹോദരന് രചിച്ച ഓണപ്പാട്ടുകവിതകളും പത്താം ശതകത്തില്‍ അജ്ഞാതനാമാവാല്‍ ആരചിക്കപ്പെട്ട 'മാവേലി'പ്പാട്ടും രണ്ടും രണ്ടാണെ</span>ന്നുള്ളതിന് യുക്തികാലം ഓണപ്പാട്ടിലെ ഏറ്റവും ഒടുവിലത്തെ ഈരടി (ഓണപ്പാട്ടു കവിപാടിയൊരു/ ക്ഷേമം തികഞ്ഞ മാവേലിക്കാലം) തന്നെ മികച്ച ദൃഷ്ടാന്തമാണ്. അതില്‍ പറയുന്ന 'ഓണപ്പാട്ടുകവി' പഴയകാലത്തെ അജ്ഞാതകവിതന്നെ ആവാനാണ് സാധ്യത. 'ആരോമല്‍ പൈങ്കിളിപ്പെണ്കിടാവേ'എന്നാരംഭിച്ച് 'നന്നായ് തെളിഞ്ഞുമനസ്സുകൊണ്ട്' എന്നവസാനിക്കുന്ന ഒരു നീണ്ടപാട്ടിന്റെ നടുക്കുള്ളതാണ് ശീലുകൊണ്ടും ചേലുകൊണ്ടും പ്രചുരപ്രചാരം സിദ്ധിച്ച 'മാവേലിനാടുവാണീടും കാലം/ മാനുഷരെല്ലാരുമൊന്നുപോലെ' എന്നുംമറ്റുമുള്ള വരികളെന്നും, അതില്‍ മാവേലിയെ തൃക്കാക്കരക്കാരനായ ഒരു മാടമ്പിരാജാവായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും മുമ്പൊരിക്കല്‍ കവി ഡി.വിനയചന്ദ്രന് അഭിപ്രായപ്പെട്ടതും (മാതൃഭൂമി വാരാന്തപ്പതിപ്പ്, 30.8.2009) ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. രാഷ്ട്രീയമായി വിധ്വംസകവും ഗൗരവമേറിയ ചരിത്രസാംസ്കാരിക വിമര്‍ശം കലര്‍ന്നതുമായ സഹോദരന്റെ ഓണപ്പാട്ടിന്റെ ബാക്കിഭാഗം(?) അജ്ഞാതമായിത്തന്നെയിരിക്കുന്നു എന്ന ലേഖകന്റെ ഉത്കണ്ഠയും അസ്ഥാനത്താണ്. അതിന്റെ ബാക്കിഭാഗം മാത്രമല്ല: പൂര്‍ണരൂപംതന്നെ 1934ല്‍ പ്രസിദ്ധീകൃതമായ 'സഹോദരന്റെ പദ്യകൃതികളിലും' സമീപകാലത്ത് (2009ല്‍) നവോത്ഥാന സാഹിത്യവേദിക്കുവേണ്ടി വി.കെ.പവിത്രന് സമാഹരിച്ചതും കോട്ടയം വാകത്താനത്തെ സഹോദരന് പ്രസിദ്ധീകരണത്തിന്റെ ഭാഗമായുള്ള 'അയ്യപ്പന്റെ മാനവഗീതങ്ങള്‍' എന്ന കൃതിയിലും ഉണ്ട്.<br />
<br />
എം.ഒ.ജി. മലപ്പട്ടം,<br />
(പ്രസിഡന്റ്, സംസ്ഥാന<br />
ഗ്രന്ഥകാരസമിതി, കണ്ണൂര്‍)<br />
<br />
2014 സെപ്തംബര്‍ 23 <a href="http://www.mathrubhumi.com/online/malayalam/news/story/3155414/2014-09-23/kerala" target="_blank">മാതൃഭൂമി</a></div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com1tag:blogger.com,1999:blog-189002829656720369.post-7478245062890340642014-09-20T13:53:00.000+05:302014-10-02T17:57:41.056+05:30തിരുവോണത്തിന് വരുന്നത് മഹാബലി<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: #0b5394;">ഓണത്തിന് നാം എതിരേല്ക്കുന്നത് മാവേലിയെ അല്ലെന്ന ഭാഷ്യം <a href="http://www.mathrubhumi.com/specials/onam_2014/482367/index.html" target="_blnk">'നമ്മുടെ ഓണം' എന്ന പേരില്‍ സപ്തംബര്‍ ആറിലെ മാതൃഭൂമി</a> പ്രസിദ്ധീകരിച്ചു. (<span style="background-color: orange;"><a href="http://www.mathrubhumi.com/online/malayalam/news/story/3126552/2014-09-06/kerala" target="_blank">1</a></span>, <span style="background-color: cyan;"><a href="http://www.mathrubhumi.com/specials/onam_2014/482367/index.html" target="_blank">2</a></span>) ഈ ഭാഷ്യത്തിനെതിരെ കടുത്ത പ്രതികരണങ്ങളാണുണ്ടായതു്. <a href="http://www.mathrubhumi.com/online/malayalam/news/story/3147880/2014-09-19/kerala" target="_blank">2014 സെപ്തംബര്‍ 19 ആം തീയതിയിലെ മാതൃഭൂമി</a> പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത പ്രതികരണങ്ങള്‍ വായിക്കുക.</span><br />
<br />
<br />
<span style="font-size: large;"><span style="color: red;"><b>ഡോ. അംബികാസുതന്‍ മാങ്ങാട് </b></span></span><br />
<b><i><span style="color: #660000;">പ്രാചീനകാലത്ത് കേരളത്തിലെന്നല്ല, ഇന്ത്യ മുഴുവന്‍ തുലാം മാസത്തില്‍ (ചിങ്ങത്തിലല്ല) അമാവാസി ദിവസം മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവംഓണം നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ ദീപാവലി പഴയ ഓണാഘോഷമാണ്. </span></i></b><br />
<br />
'ഓണം ആഘോഷിക്കുന്നത് യഥാര്‍ഥത്തില്‍ ഭഗവാന്റെ അവതാരമായ വാമനമൂര്‍ത്തിയുടെ അവതാരസുദിനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മാവേലി വരുന്നതൊന്നുമല്ല' എന്ന അഭിപ്രായമുള്ള <a href="http://www.mathrubhumi.com/specials/onam_2014/482367/index.html" target="_blnk">ബ്രഹ്മചാരി ധ്രുവചൈതന്യയുടെ <span style="background-color: yellow;">ലേഖനം (മാതൃഭൂമി, 2014 സപ്തംബര്‍ 6) </span></a><span style="background-color: yellow;">മഹാബലിയെ സ്വീകരിക്കാന്‍ പൂക്കളമൊരുക്കിയും ഓണസദ്യയൊരുക്കിയും കാത്തിരിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ക്ക് നല്ല കല്ലുകടിയായി.</span><br />
<br />
പുരാതനകാലത്ത് വടക്കേ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്ക് സംക്രമിച്ച മിത്തും ആഘോഷവുമാണ് ഓണം. പ്രാചീനകാലത്ത് ഓണം ബുദ്ധമതത്തിന്റെ ആഘോഷമായിരുന്നെന്ന് കരുതാന്‍ ധാരാളം ന്യായങ്ങളുണ്ട്. ശ്രമണപദത്തിലേക്ക് കടക്കുന്നവര്‍ക്ക് മഞ്ഞമുണ്ട് നല്കുന്ന സമ്പ്രദായം ഇപ്പോഴത്തെ ഓണക്കോടിയുടെ പൂര്‍വരൂപമാകണം. സംസ്കൃതത്തിലെ ശ്രാവണം (നക്ഷത്രം) ആണല്ലോ തിരുവോണവും ഓണവും. ആര്യാധിനിവേശക്കാലത്ത് കേരളത്തിലെ ബൗദ്ധജൈന ആരാധനാലയങ്ങള്‍ പരക്കെ പ്രസിദ്ധങ്ങളായ ഹിന്ദുക്ഷേത്രങ്ങളായി മാറിയതുപോലെ ഉത്സവങ്ങള്‍ക്കും രൂപമാറ്റംവന്നു. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണെന്ന് ധ്രുവചൈതന്യ പറയുന്നത് സമ്മതിക്കാം. എന്നാല്‍, കേരളത്തിന്റെ രാജധാനിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തൃക്കാക്കര പ്രസിദ്ധമായ ബൗദ്ധകേന്ദ്രമായിരുന്നു. 13ാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട തൃക്കാക്കരയിലെ ക്ഷേത്രം പിന്നെ ഉയരുന്നത് വാമനപ്രതിഷ്ഠയോടുകൂടിയാണെന്നത് ചിന്തനീയം. ഉത്തരേന്ത്യയിലെ മഹാബലിവര്‍ണനകള്‍ക്ക് ചരിത്രത്തിലെ പല ചക്രവര്‍ത്തിമാരുമായും സാദൃശ്യമുണ്ട്. കേരളത്തില്‍, ധ്രുവചൈതന്യ പറയുന്നതുപോലെ ചേരമാന്‍ പെരുമാളുമായി കൂടുതല്‍ ബന്ധപ്പെടുത്താം (കാസര്‍കോട് ഉള്‍പ്പെടുന്ന തുളുനാട് ഭരിച്ചിരുന്ന മഹാബലിയെ ചതിച്ച് തോല്പിക്കാന് വിജയനഗര സാമ്രാജ്യത്തില്‍നിന്ന് (ഒന്നല്ല) രണ്ട് വാമനന്മാര് വരുന്നതിന്റെ വിവരണമുള്ള ഒരു കാവ്യം ഈ ലേഖകന്റെ കൈയിലുണ്ട്. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ അവരുടെ മാവോതിയെന്ന രാജാവിനെ ദൈവം കടലില്‍ ചവിട്ടിത്താഴ്ത്തി രാജ്യം സ്വന്തമാക്കിയ പാട്ട് പ്രചാരത്തിലുണ്ട്).<br />
<br />
'മാവേലി നാടുവാണീടുംകാലം' എന്ന് തുടങ്ങുന്ന പ്രശസ്തമായ നാടന്‍പാട്ട് കുട്ടികളറിയുന്നപോലെ പത്തുവരിയല്ല. സാമാന്യം ദീര്‍ഘമായ ആ പാട്ടിന്റെ അവസാനഭാഗത്ത് ഇങ്ങനെയുണ്ട്:<br />
<br />
'മാവേലി മണ്ണുപേക്ഷിച്ചശേഷം<br />
<span style="background-color: yellow;">മാധവന്</span> നാടുവാണീടും കാലം<br />
ആകവേ ആയിരം ബ്രാഹ്മണരെ<br />
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ<br />
<span style="background-color: yellow;">മാവേലിയോണം മുടങ്ങിയല്ലോ'</span><br />
<br />
ബൗദ്ധന്റെതും അവര്‍ണന്റെതുമായിരുന്ന ഓണത്തെ ബ്രാഹ്മണ്യം എങ്ങനെയാണ് ഹൈജാക്ക് ചെയ്തതെന്ന് ഈ വരികളില്‍ വ്യക്തം. 'പൂക്കളത്തിന് നടുക്കുവെക്കുന്ന തൃക്കാക്കരയപ്പന് വാമനനാണ്' എന്ന അഭിപ്രായവും വാമനപ്രതിഷ്ഠയ്ക്കുശേഷമേ ശരിയാകുന്നുള്ളൂ. മുമ്പ് ഓണത്തപ്പന് മഹാബലിതന്നെ. ചിങ്ങത്തിലെ തിരുവോണനാള്‍ ചതിച്ചുജയിച്ചവന്റെ ദിവസമാണ്. 'പരാജിതനായ' ബലി ആ ദിവസം എങ്ങനെ വരും? അതും അട്ടിമറിക്കപ്പെട്ടതാണ്. പറയാം:<br />
<br />
പ്രാചീനകാലത്ത് കേരളത്തിലെന്നല്ല, <span style="background-color: yellow;">ഇന്ത്യ മുഴുവന്‍ തുലാം മാസത്തില്‍ (ചിങ്ങത്തിലല്ല) അമാവാസി ദിവസം മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവം</span> ഓണം<span style="background-color: yellow;"> നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ ദീപാവലി</span> പഴയ ഓണാഘോഷമാണ്. ഏഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധര്‍, മൈലാപ്പുരിലെ ഒരു ക്ഷേത്രത്തില്‍ തുലാം മാസത്തില്‍ നടക്കാറുണ്ടായിരുന്ന ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്കന്ദപുരാണത്തില്‍ ഏഴ് കടലുകള്‍ക്കപ്പുറത്തേക്ക് പറഞ്ഞുവിടുന്ന നേരത്ത് വിഷ്ണു, ബലിക്ക് കൊടുത്ത വാഗ്ദാനം ദീപപ്രതിപദ ദിവസം (ദീപാവലി) സ്വന്തംപ്രജകളെ കാണാന്‍ വരാമെന്നും പൂക്കളും വിളക്കുകളുംകൊണ്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നുമാണ്. <span style="background-color: yellow;">പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബറൂനി എന്ന സഞ്ചാരി, ദീപാവലി ബലിപൂജയാണെന്ന് ഉപന്യസിച്ചിട്ടുണ്ട്.</span><br />
<br />
<span style="background-color: yellow;">പ്രാചീനകാലത്ത് ഭാരതത്തില്‍ പരക്കെ ബലിപൂജ ഉണ്ടായിരുന്നു. </span>ദേവപ്രതിഷ്ഠകളുടെ നിര്‍മിതിയെക്കുറിച്ച് കണ്ടുകിട്ടിയിട്ടുള്ള ആദ്യഗ്രന്ഥമായ, ആറാം നൂറ്റാണ്ടിലെഴുതിയ വരാഹമിഹിരന്റെ<span style="background-color: yellow;"> 'ബൃഹദ്സംഹിത'</span>യില്‍ ശ്രീരാമന്, മഹാബലി എന്നീ വിഗ്രഹ നിര്‍മിതിയെക്കുറിച്ച് പറഞ്ഞശേഷമാണ് ശിവന്, ബുദ്ധന്, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന് തുടങ്ങിയവരെ പ്രതിപാദിക്കുന്നത്. <span style="background-color: yellow;">ഈ ദേവതകളുടെ പ്രതിഷ്ഠകളില്‍ ഏറ്റവും ഉയരം വേണ്ടത് ബലിയുടെയും ശ്രീരാമന്റെയും (120 അംഗുലം വീതം) രൂപങ്ങള്‍ക്കാണെന്നും പറഞ്ഞിട്ടുണ്ട്.</span> ഈ ഗ്രന്ഥത്തില്‍ വാമനന്, നരസിംഹം, ശ്രീകൃഷ്ണന് എന്നീ വിഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതിനാല്‍ <span style="background-color: yellow;">വാമനാരാധന പിന്നീടുണ്ടായതാണെന്ന് വിശ്വസിക്കാം. </span>ഇങ്ങനെ ആരാധിക്കപ്പെട്ട ബലിപൂജയുടെ ദീപാവലിയുടെഅര്‍ഥം പില്ക്കാലത്ത് മാറ്റിക്കളഞ്ഞതാണ്.<br />
<br />
ഇതിന് ശക്തമായ തെളിവ് നല്‍കാം. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ <span style="background-color: yellow;">ദീപാവലിദിവസം ഇപ്പോഴും </span>ആയിരക്കണക്കിന് കുടുംബങ്ങളിലും ധര്‍മശാസ്താക്ഷേത്രങ്ങളിലും ഗംഭീരമായ ബലിപൂജ നടക്കുന്നുണ്ട്, 'പൊലിയന്ദ്രം' എന്നപേരില്‍ . ഏഴിലംപാലയുടെ കൊമ്പുകള്‍ കൊണ്ടുവന്ന് വീടിന്റെ പടിഞ്ഞാറ്റയുടെ നേരേ മുന്നില്‍ മുറ്റത്തും കിണര്‍, തൊഴുത്ത് തുടങ്ങിയ മര്‍മപ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ച് വിളക്കുവെച്ച് ഭക്തിപുരസ്സരം പൊലിയന്ദ്രനെ (ബലീന്ദ്രനെ) വരവേല്‍ക്കുന്ന ചടങ്ങാണിത്. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള കന്നഡ മാതൃഭാഷയായിട്ടുള്ളവര്‍ ഈ ചടങ്ങിനൊപ്പം 'ബലീന്ദ്രസന്ധി'യെന്ന പാട്ടുപാടി നൃത്തംചെയ്യുന്നു. 'അല്ലയോ ബലി മഹാരാജാവേ, ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലുകള്‍ കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സത്കാരം സ്വീകരിച്ചാലും' എന്ന പ്രാര്‍ഥനയാണ് ഈ പാട്ടിലുള്ളത്.<br />
<br />
കീഴൂര്‍, പൊടവടുക്കം തുടങ്ങിയ ധര്‍മശാസ്താക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് അവര്‍ണരായ ജനങ്ങള്‍ ഒന്നുചേര്‍ന്ന് വലിയ പാലമരം കൊണ്ടുവന്ന് നാട്ടിയശേഷം പൊലിയന്ദ്രം ചടങ്ങ് നടത്തുന്നു. ശാസ്താവ് ബുദ്ധനാണ്. ബുദ്ധന് ശാസ്താവെന്ന് പേരുണ്ടെന്ന് കേസരി പറഞ്ഞതും ഓര്‍ക്കാം. ശാസ്താക്ഷേത്രങ്ങളിലാണ് ഈ ബലിപൂജ നടക്കുന്നത് എന്നത് ഓണം ബൗദ്ധപാരമ്പര്യത്തിന്റേതാണ് എന്നതിനുള്ള ശക്തമായ തെളിവാണ്. ക്ഷേത്രത്തിനുപുറത്ത് അവര്‍ണരുടെ ഈ ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രത്തിനകത്ത് (ശ്രീകോവിലിലല്ല) ബ്രാഹ്മണര്‍ ഏഴിലംപാലയുടെ ഒരു കൊമ്പ് അലങ്കരിച്ച് വിളക്കുകള്‍ കത്തിച്ച് ഇപ്പോഴും ബലിപൂജ നടത്താറുണ്ട്. കുടവയറനും കൊമ്പന് മീശക്കാരനുമായ കോമാളിയല്ല ഇവിടെ മഹാബലി. <span style="background-color: lime;">ദൈവത്തെപ്പോലെ ആരാധ്യപുരുഷനാണ്.</span><br />
<br />
ബലിക്കഥ ഇതിഹാസകാലംതൊട്ട് (വേദങ്ങളിലോ ബ്രാഹ്മണങ്ങളിലോ ബലി, വാമനന്മാര് ഇല്ല) രൂപപ്പെട്ട് വികസിച്ചുവന്ന ഭാവനാസൃഷ്ടിയാണ്. ഓരോ ദേശത്തിനകത്തും അത് വിഭിന്നങ്ങളായ മിത്തുകളായി പരിണമിച്ചു. <span style="background-color: yellow;">ഇങ്ങനെയുള്ള മിത്തുകളെ ചരിത്രബാഹ്യങ്ങളെന്ന് തള്ളിക്കളയരുത്. </span>കേരളാന്തരീക്ഷത്തില്‍ രാജ്യം നഷ്ടപ്പെട്ട, മക്കത്തുപോയ ചേരമാന്‍ പെരുമാളിന്റെ കഥയുടെ പിന്നാമ്പുറങ്ങളിലേക്ക് പോയാല്‍ ഇവിടെ സംഭവിച്ച ബുദ്ധമത തകര്‍ച്ചയും ആര്യാധിനിവേശവും ഇസ്ലാം മതത്തിന്റെ അഭിവ്യാപനവും വായിച്ചെടുക്കാം. മിത്തുകള്‍ പുഷ്പിക്കുന്നത് ചരിത്രത്തിന്റെ ചോരഞരമ്പുകളില്‍നിന്നാണ്.<br />
<br />
<span style="background-color: yellow;">വൈലോപ്പിള്ളി പാടിയതുപോലെ കാലധനുസ്സിന്റെ തങ്കക്കോണുകളാകുന്ന ഭൂതഭാവികളെ കൂട്ടിക്കെട്ടുന്ന നന്മയുടെയും നൈതികതയുടെയും മഹാമന്ത്രമാണ് ഓണം.</span> അനേകം തലമുറകള്‍ കൊണ്ടുനടന്ന, കൊണ്ടുനടക്കാനുള്ള ത്യാഗത്തിന്റെയും നന്മയുടെയും നീതിയുടെയും ക്ഷമയുടെയും സത്യസന്ധതയുടെയും പ്രതീകമാണ് മഹാബലി. <span style="background-color: yellow;">ആ ബലിയെ ഇതിഹാസങ്ങളോ പുരാണങ്ങളോ പോലും ചെയ്യാത്തവിധം അഹങ്കാരിയും ക്രൂരനുമാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. </span>'ഇത്തിരിവട്ടംമാത്രം കാണുകയും ഇത്തിരിവട്ടംമാത്രം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനത്വ'ത്തെ പുകഴ്ത്തിപ്പാടുന്നത് നീതീകരിക്കാവുന്നതല്ല. <span style="background-color: yellow;">തലയില്‍ വാമനന് ചവിട്ടിയത് അനുഗ്രഹിക്കാനാണത്രെ! എന്നാല്‍, കൈവെച്ചാല്‍ പോരായിരുന്നോ?</span><br />
<br />
'അജ്ഞാനത്താല്‍ അഹങ്കരിക്കുന്ന ബലിക്ക് തലകുനിക്കാതെ നിവൃത്തിയില്ല' ഐന്നഴുതുന്ന ലേഖകന്‍ മഹാഭാരതം ശാന്തിപര്‍വത്തില്‍, മോക്ഷധര്‍മം ഉപപര്‍വത്തില്‍ കഴുതയായി ജനിച്ച മഹാബലി, കുറേ അധ്യായങ്ങളില്‍ തന്നെ കൊല്ലാന്‍ അഹങ്കാരിയായിവന്ന സാക്ഷാല്‍ ദേവേന്ദ്രനോട് ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. ഭീഷ്മരുടെയും വിദുരരുടെയും വാക്യങ്ങള്‍ ഇതിനുമുന്നില്‍ നിഷ്പ്രഭമായിത്തോന്നിയിട്ടുണ്ട്. ആത്മബോധനം ഉണ്ടായ ദേവേന്ദ്രന് കഴുതയായിനിന്ന ബലിയോട് 'ലോകാലോകങ്ങളിലെല്ലാം ചുറ്റിത്തിരിഞ്ഞ ഞാന്‍ നിന്നോട് തുല്യനായി ബുദ്ധിമാനായ ഒരു ഉപദേഷ്ടാവിനെ കണ്ടിട്ടില്ല' എന്നുപറഞ്ഞ് ബലിയുടെ മുന്നില്‍ സാഷ്ടാംഗം വീണ് മാപ്പുചോദിക്കുകയാണ്.<br />
<br />
<span style="background-color: yellow;">അതെ, നമുക്ക് ഒന്നുചേര്‍ന്ന് മഹാബലിയെ വരവേല്‍ക്കാം.</span><br />
<span style="color: #660000;"><i>(കാഞ്ഞങ്ങാട് നെഹ്രു കോളേജ് മലയാളവിഭാഗം അധ്യക്ഷനാണ് ലേഖകന്‍)</i></span><br />
2014 സെപ്തംബര്‍ 19 മാതൃഭൂമി<br />
<br />
*****************************************<br />
<br />
<span style="color: red;"><span style="font-size: large;"><b>ഓണത്തെ മതവത്കരിക്കരുത്</b></span></span><br />
<br />
<b>കൃഷ്ണന്, വേലഞ്ചിറ, പുതിയവിള</b><br />
പഞ്ഞമാസമായ കര്‍ക്കടകത്തിലെ കഷ്ടപ്പാടുകള്‍ മറന്ന് ചിങ്ങം പുലരുന്നതോടെ കാര്‍ഷികവിളവെടുപ്പിന്റെ സന്തോഷവുമായി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ലോകത്തിലേക്കുള്ളവരവാണ് ഓണം. <span style="background-color: yellow;">ഓണം കേരളനാടിന്റെ ദേശീയോത്സവമാണ്. സമത്വസുന്ദരമായ, കള്ളവും ചതിയുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നല്ല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഓണം</span>. അതിനെ പുരാണകഥകളുമായി ബന്ധപ്പെടുത്തിയതിന്റെ പിന്നില്‍ ഉപരിവര്‍ഗത്തിന്റെ താത്പര്യമാണുള്ളത്.<br />
ചരിത്രസത്യങ്ങളെ വ്യാഖ്യാനിച്ച് ഇതിഹാസങ്ങളില്‍ തളച്ചിടുന്നതും ഇതിഹാസകഥാപാത്രങ്ങളെ ചരിത്രത്തില്‍ തിരുകിക്കയറ്റുന്നതും വരേണ്യവര്‍ഗത്തിന്റെ സ്വഭാവമാണ്. <span style="background-color: yellow;">അതിന്റെ പിന്നിലെ ലക്ഷ്യം എല്ലാം തങ്ങളുടെ അധീനവലയത്തില്‍ കൊണ്ടുവരികയും മതവത്കരിച്ച് തങ്ങളുടെ കൈപ്പിടിയിലാക്കുകയുമാണ്</span>. ഓണത്തിന്റെ കാര്യത്തിലും തുടരുന്ന നീതി ഇതുതന്നെ<br />
<br />
******************************************<br />
<br />
<span style="color: red;"><span style="font-size: large;"><b>അബദ്ധധാരണകള്‍</b></span></span><br />
<br />
<span style="background-color: yellow;">ഓണാേഘാഷത്തിന്റെ ഐതിഹ്യം മാറ്റിമറിക്കാനോ പുതിയ വ്യാഖ്യാനം കണ്ടെത്താനോ ഉള്ള ശ്രമം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്; ഉണ്ടാകുന്നുമുണ്ട്.</span><br />
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമാണ് വാമനന്. പരശുരാമനാകട്ടെ, ആറാമത്തേതും. അപ്പോള്‍ വാമനനും മഹാബലിയും കേരളമുണ്ടാകുന്നതിന് മുമ്പ് കഥയില്‍ സ്ഥാനം പിടിച്ചതെങ്ങനെ? ജനാര്‍ദനന്റെ (വിഷ്ണു) അവതാരങ്ങള്‍ ഇങ്ങനെയാവുമ്പോള്‍ നമ്മുടെ ധാരണകള്‍ അബദ്ധങ്ങളാവുന്നു.<br />
<br />
സുധാകരന്, കോഴിക്കോട്<br />
******************************************<br />
<br />
<span style="font-size: large;"><span style="color: red;"><b>ഓണത്തെ വളച്ചൊടിച്ചിരിയ്ക്കരുത്</b></span></span><br />
രാജേന്ദ്രന് കെ., നിലമ്പൂര്‍, മലപ്പുറം<br />
<span style="background-color: yellow;">ബ്രഹ്മചാരി ധ്രുവചൈതന്യ ഓണത്തെ വളച്ചൊടിച്ചിരിക്കുന്നു</span>. ചിന്മയ മിഷനിലെ ബ്രഹ്മചാരികള്‍ ഇത്തരത്തിലുള്ള കേവല ദൈവവാദികളായി മാറിയോ? ഭാരതീയാചാര്യന്മാരുടെ മഹിമ, അവര്‍ യുക്തിവാദികളും അപാര ജ്ഞാനത്തിനുടമകളും കേവല ദൈവാന്ധവിശ്വാസത്തിന് അതീതരുമായിരുന്നു എന്നതാണ്.<br />
<br />
<span style="background-color: yellow;">'നമ്മുടെ ഓണം' എന്നപേരില്‍ സപ്തംബര്‍ ആറിലെ മാതൃഭൂമി ലേഖനം ഓണാഘോഷം വൈഷ്ണവാരാധനയുടെ ഭാഗമാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതുപോലെ.</span><br />
ദേവന്മാര്ക്കും വിഷ്ണുവിനും ഒരിടത്തും നടപ്പാക്കാന്‍ കഴിയാത്തവിധം സ്വപ്നസാമ്രാജ്യമാണ് മാവേലി പടുത്തുയര്‍ത്തിയത്. അസുരനാണ്, കമ്യൂണിസ്റ്റാണ് എന്നൊക്കെപ്പറഞ്ഞ്, അമേരിക്കന്‍ ഭരണകൂടം പലയിടത്തും നടത്തുന്ന കുതിരകയറ്റത്തിനാണ് മഹാവിഷ്ണു കൂട്ടുനിന്നത്. എന്നിട്ടോ, മഹാബലിക്ക് മുമ്പോ അതിനുശേഷമോ ദേവന്മാര്ക്കോ മഹാവിഷ്ണുവിനോ അങ്ങനെയൊരു നല്ലനാട് സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നഷ്ടം പാവം ജനങ്ങള്‍ക്ക്. ഏതസുരനായാലും ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവനോടൊപ്പമാണ് ജനം നില്‍ക്കേണ്ടത്. അതായിരുന്നു മാവേലിയുടെ വിജയം. അതാണ് ഓണാഘോഷത്തിന് പിന്നിലും. അല്ലാതെ അതെല്ലാം തകര്‍ത്ത വാമനന്റെ പിറന്നാള്‍ എന്തിന് ജനങ്ങള്‍ ആഘോഷിക്കണം.<br />
<br />
<span style="background-color: yellow;">ദേവന്മാരുടെ അസൂയയും ധാര്‍ഷ്ട്യവുമാണ് വാമനന്റെ പിറവിക്ക് കാരണം. അല്ലാതെ മാവേലിയുടെ അഹങ്കാരമല്ല. മാവേലിയുടെ അഹങ്കാരം വെറും കെട്ടുകഥമാത്രം. അല്ലെങ്കില്‍ ഇത്രയും ജനം മാവേലിക്കായി കാത്തിരിക്കുമോ? </span>വാമനനോ മാവേലിയോ ശരി എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്. അധികാരം നഷ്ടപ്പെടുന്നവര്‍ക്ക് വാമനനും ഗുണം ലഭിച്ച സാധാരണക്കാരന് മാവേലിയുമാണ് ശരി. <span style="background-color: yellow;">അതുകൊണ്ടുതന്നെ നമ്മള് പ്രചരിപ്പിക്കേണ്ടത് ദേവന്മാരുടെ ശരിയല്ല. കള്ളവും ചതിയുമില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, ആപത്തില്ലാതെ ആഹ്ലാദത്തോടെ സമ്പല്‍സമൃദ്ധിയില്‍ കഴിയാനുള്ള സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ ഓണനാളില്‍ മാവേലിയെമാത്രം സ്നേഹിക്കുക.</span><br />
<br />
<br />
<a href="http://www.mathrubhumi.com/online/malayalam/news/story/3147880/2014-09-19/kerala" target="_blank">2014 സെപ്തംബര്‍ 19 മാതൃഭൂമി</a><br />
<br />
<br />
<br />
<br /></div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-90144430387063076302014-09-10T20:52:00.000+05:302014-09-29T11:36:12.914+05:30ഓണം കേരളത്തിന്റെ ദേശീയ ആഘോഷം<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<br />
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവു് <b>ശ്രീ പട്ടം താണുപിള്ള</b> കേരള മുഖ്യമന്ത്രിയായിരിയ്ക്കവേ 1961-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൂട്ടുകക്ഷി സര്‍ക്കാരാണു് ഓണം കേരളത്തിന്റെ ദേശീയ ആഘോഷമായി പ്രഖ്യാപിച്ചതു്.<br />
<br />
<br />
<iframe allowfullscreen="" frameborder="0" height="315" src="//www.youtube.com/embed/vtmZRpSE2kg" width="560"></iframe><br />
<br />
Onam is the grand festival of the people of Kerala. This annual event is a much-awaited one and on arrival it transforms the land and people into a jubilant mood. <br />
<br />
<iframe allowfullscreen="" frameborder="0" height="315" src="//www.youtube-nocookie.com/embed/hBJ3Uq4heV8?rel=0" width="560"></iframe><br />
<br />
Onam is a beautiful and national festival being celebrated by the people of Kerala. Various programs are held at different parts of the state.<br />
<br />
വീഡിയോ കടപ്പാടു്: <a href="https://www.keralatourism.org/onam/" target="_blank">കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പു് </a></div>
<br />
<br />
<br /></div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-32712090760089021982014-09-05T11:24:00.000+05:302014-09-29T11:34:48.179+05:30വൈക്കം വിജയലക്ഷ്മി പാടിയ ഓണപ്പാട്ടുമായി കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പു്<div dir="ltr" style="text-align: left;" trbidi="on"><br />
<iframe allowfullscreen="" frameborder="0" height="315" src="//www.youtube-nocookie.com/embed/cIKhW8jsuhM?rel=0" width="560"></iframe><br />
പരമ്പരാഗത ഓണാഘോഷത്തിന്റെ ദൃശ്യപ്പൊലിമയോടെ വൈക്കം വിജയലക്ഷ്മിയും സംഘവും പാടിയ ഓണപ്പാട്ടു് കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പു് ഓണാശംസാ വീഡിയോയായി അവതരിപ്പിച്ചു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ആശംസാ വീഡിയോ കാണാനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാനും <a href="https://www.keralatourism.org/onam/" target="_blank">കേരള വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റില്‍</a> സൗകര്യമുണ്ട്.<br />
<br />
മുപ്പതോളം കലാകാരര്‍ പങ്കെടുക്കുന്ന അത്തപ്പൂക്കളം, ഊഞ്ഞാലാട്ടം , പുലികളി, കുമ്മാട്ടിക്കളി, വള്ളംകളി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇവയ്ക്കുപശ്ചാത്തലമായി കേരളത്തിന്റെ പ്രകൃതിഭംഗിയും ഈ ദൃശ്യവിസ്മയത്തിലുണ്ട്.<br />
<br />
ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള രണ്ടുലക്ഷത്തിലേറെ ആളുകള്‍ ഏതാനും വര്‍ഷങ്ങളായി കേരള ടൂറിസത്തിന്റെ വീഡിയോ ആശംസകള്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു.<br />
<br />
വെബ് വിലാസം: <span style="color: red;">https://www.keralatourism.org/onam/</span><br />
<span style="color: red;">http://www.youtube.com/watch?v=cIKhW8jsuhM</span><br />
<br />
</div>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-35890183252943193992014-03-25T15:47:00.000+05:302014-10-04T15:49:36.848+05:30U.K Kids to study Onam, Mahabali<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<!--[if !mso]> <style>
v\:* {behavior:url(#default#VML);}
o\:* {behavior:url(#default#VML);}
w\:* {behavior:url(#default#VML);}
.shape {behavior:url(#default#VML);}
</style> <![endif]--><br />
<!--[if gte mso 9]><xml> <o:OfficeDocumentSettings> <o:RelyOnVML/> <o:AllowPNG/> </o:OfficeDocumentSettings> </xml><![endif]--><!--[if gte mso 9]><xml> <w:WordDocument> <w:View>Normal</w:View> <w:Zoom>0</w:Zoom> <w:TrackMoves/> <w:TrackFormatting/> <w:PunctuationKerning/> <w:ValidateAgainstSchemas/> <w:SaveIfXMLInvalid>false</w:SaveIfXMLInvalid> <w:IgnoreMixedContent>false</w:IgnoreMixedContent> <w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText> <w:DoNotPromoteQF/> <w:LidThemeOther>EN-US</w:LidThemeOther> <w:LidThemeAsian>X-NONE</w:LidThemeAsian> <w:LidThemeComplexScript>ML</w:LidThemeComplexScript> <w:Compatibility> <w:BreakWrappedTables/> <w:SnapToGridInCell/> <w:WrapTextWithPunct/> <w:UseAsianBreakRules/> <w:DontGrowAutofit/> <w:SplitPgBreakAndParaMark/> <w:DontVertAlignCellWithSp/> <w:DontBreakConstrainedForcedTables/> <w:DontVertAlignInTxbx/> <w:Word11KerningPairs/> <w:CachedColBalance/> </w:Compatibility> <m:mathPr> <m:mathFont m:val="Cambria Math"/> <m:brkBin m:val="before"/> <m:brkBinSub m:val="--"/> <m:smallFrac m:val="off"/> <m:dispDef/> <m:lMargin m:val="0"/> <m:rMargin m:val="0"/> <m:defJc m:val="centerGroup"/> <m:wrapIndent m:val="1440"/> <m:intLim m:val="subSup"/> <m:naryLim m:val="undOvr"/> </m:mathPr></w:WordDocument> </xml><![endif]--><!--[if gte mso 9]><xml> <w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267"> <w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/> <w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/> <w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/> <w:LsdException Locked="false" Priority="39" Name="toc 1"/> <w:LsdException Locked="false" Priority="39" Name="toc 2"/> <w:LsdException Locked="false" Priority="39" Name="toc 3"/> <w:LsdException Locked="false" Priority="39" Name="toc 4"/> <w:LsdException Locked="false" Priority="39" Name="toc 5"/> <w:LsdException Locked="false" Priority="39" Name="toc 6"/> <w:LsdException Locked="false" Priority="39" Name="toc 7"/> <w:LsdException Locked="false" Priority="39" Name="toc 8"/> <w:LsdException Locked="false" Priority="39" Name="toc 9"/> <w:LsdException Locked="false" Priority="35" QFormat="true" Name="caption"/> <w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/> <w:LsdException Locked="false" Priority="1" Name="Default Paragraph Font"/> <w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/> <w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/> <w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/> <w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/> <w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/> <w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/> <w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/> <w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/> <w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/> <w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/> <w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/> <w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/> <w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/> <w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/> <w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/> <w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/> <w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/> <w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/> <w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/> <w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/> <w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/> <w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/> <w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/> <w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/> <w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/> <w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/> <w:LsdException Locked="false" UnhideWhenUsed="false" Name="Revision"/> <w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/> <w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/> <w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/> <w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/> <w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/> <w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/> <w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/> <w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/> <w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/> <w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/> <w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/> <w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/> <w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/> <w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/> <w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/> <w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/> <w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/> <w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/> <w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/> <w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/> <w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/> <w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/> <w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/> <w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/> <w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/> <w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/> <w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/> <w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/> <w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/> <w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/> <w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/> <w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/> <w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/> <w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/> <w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/> <w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/> <w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/> <w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/> <w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/> <w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/> <w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/> <w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/> <w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/> <w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/> <w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/> <w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/> <w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/> <w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/> <w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/> <w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/> <w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/> <w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/> <w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/> <w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/> <w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/> <w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/> <w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/> <w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/> <w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/> <w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/> <w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/> <w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/> <w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/> <w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/> <w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/> <w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/> <w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/> <w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/> <w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/> <w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/> <w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/> <w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/> <w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/> <w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/> <w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/> <w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/> <w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/> <w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/> <w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/> <w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/> <w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/> <w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/> <w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/> <w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/> <w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/> <w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/> <w:LsdException Locked="false" Priority="37" Name="Bibliography"/> <w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/> </w:LatentStyles> </xml><![endif]--><!--[if gte mso 10]> <style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;}
</style> <![endif]--><!--[if gte mso 9]><xml> <o:shapedefaults v:ext="edit" spidmax="1028"/> </xml><![endif]--><!--[if gte mso 9]><xml> <o:shapelayout v:ext="edit"> <o:idmap v:ext="edit" data="1"/> </o:shapelayout></xml><![endif]--> <br />
<div class="MsoNormal"><b style="mso-bidi-font-weight: normal;"><span style="font-family: "Arial","sans-serif"; font-size: 14.0pt; line-height: 115%;">LESSON OF EQUALITY<span style="mso-spacerun: yes;"> </span>Song to help think beyond class divides</span></b></div><div class="MsoNormal"><b style="mso-bidi-font-weight: normal;"><u><span style="font-family: "Arial","sans-serif"; font-size: 28.0pt; line-height: 115%;">U.K Kids to study Onam, Mahabali</span></u></b></div><div class="MsoNormal" style="line-height: normal;"><b style="mso-bidi-font-weight: normal;"><span style="font-family: "Arial","sans-serif"; font-size: 18.0pt;">Catch them young</span></b></div><div class="MsoNormal" style="line-height: normal;"><b style="mso-bidi-font-weight: normal;"><span style="font-family: "Arial","sans-serif"; font-size: 18.0pt;"><span style="mso-spacerun: yes;"> </span></span></b><span style="font-family: "Arial","sans-serif"; font-size: 14.0pt;">The Onam song about King Mahabali and the festival have been included in the general syllabus of London’s ‘key stage 2’ students</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">K PRAVEEN KUMAR<b style="mso-bidi-font-weight: normal;"> /</b> DC<br />
KOZHIKODE, MARCH 21</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">When the youngsters in Kerala are moving away from the traditional art forms and losing touch with their mother tongue, the school children belonging to different ethnicities and classes in the U.K. will learn the Malayalam couplet <i style="mso-bidi-font-style: normal;">“Maveli Nadu Vaneedum Kalam Manusharellarum Onnupole” </i>and the importance of equality.</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">The Onam song about King Mahabali and the festival have been included in the general syllabus of London’s ‘key stage 2’ students, which is equivalent to 3<sup>rd</sup> and 4<sup>th</sup> standards in India.</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">Our Story Onam, a project funded by Heritage Lottery Fund of U.K. and Malayali Association of U.K., has launched a pilot project at Hartley Primary School in East Ham to train the school faculty.</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">We have provided them the resource material and training to teach the children about Onam. During the inaugural of the programme on March 12 we also introduced several traditional art forms of Kerala and the response was excellent, “Edwin Thomas, who heads the programme, told DC.</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">“The syllabus includes audio-video materials on the importance of Onam festival, the story of King Mahabali and the social message his story carries.</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">The children as well as the teachers were excited about the story and the message of equality that it carries. The parents believe that it would help their children to think beyond class divides and be more socially responsible,” Jasline Antony, who developed the course material, told DC.</span></div><div class="MsoNormal"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">“After the pilot project, we will get the suggestions from the teachers and parents and re-work the course material if necessary,” Rohoney Ravi, project director of Our Story Onam, said.</span><br />
<span style="color: #cfe2f3;"><span style="background-color: blue;">Courtesy:</span></span></div><div class="MsoNormal"><span style="color: #cfe2f3;"><span style="background-color: blue;"><b style="mso-bidi-font-weight: normal;"><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;">DECCAN CHRONICLE,</span></b><span style="font-family: "Arial","sans-serif"; font-size: 12.0pt; line-height: 115%;"> <b style="mso-bidi-font-weight: normal;"><i style="mso-bidi-font-style: normal;">Kochi, Saturday 22- March 2014</i></b></span></span></span></div></div>എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-35935275020310435172014-02-04T19:44:00.000+05:302014-02-04T19:44:33.867+05:30മാവേലിയുടെ ചിത്രം<div dir="ltr" style="text-align: left;" trbidi="on">
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFLjJNjk-fgYK_Q96cQubr73e-kAXmkxv9RJ3UybG9V0EfN8lh8VmDfyCWOjZwtx2jTB_U5DnbrH9JZTL1spZaeMcd8G9XC0XaP-lpy6nh2PCR0NF7dbxaAYIYu_fKTwXxbIhYP9qJbP8/s1600/SHREE+MAVELI++00014.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFLjJNjk-fgYK_Q96cQubr73e-kAXmkxv9RJ3UybG9V0EfN8lh8VmDfyCWOjZwtx2jTB_U5DnbrH9JZTL1spZaeMcd8G9XC0XaP-lpy6nh2PCR0NF7dbxaAYIYu_fKTwXxbIhYP9qJbP8/s1600/SHREE+MAVELI++00014.JPG" height="320" width="240" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ശ്രീ മാവേലി</td></tr>
</tbody></table>
മാവേലിയുടെ ചിത്രം</div>
എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-24398097930527220092009-08-29T18:25:00.001+05:302009-08-29T18:26:59.593+05:30തുമ്പപ്പൂവേ പൂത്തിരളേതുമ്പപ്പൂവേ പൂത്തിരളേ<br />നാളേയ്ക്കൊരു വട്ടിപ്പൂതരണേ<br />ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില<br />പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ<br />കാക്കപ്പൂവേ പൂത്തിരളേ<br />നാളേയ്ക്കൊരുവട്ടിപ്പൂതരണേ<br />ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില<br />പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ<br />അരിപ്പൂപ്പൂവേ പൂത്തിരളേ<br />നാളേയ്ക്കൊരു വട്ടിപ്പൂതരണേ<br />ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില<br />പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ<br />പൂവായ പൂവെല്ലാം പിള്ളേരറുത്തു<br />പൂവാം കുറുന്തല ഞാനും പറിച്ചു<br />പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്<br />ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്<br />പൂവേപൊലി പൂവേപൊലി!എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-20981773927500892692009-08-29T18:11:00.000+05:302009-08-29T18:24:55.655+05:30കറ്റകറ്റക്കയറിട്ടുകറ്റകറ്റക്കയറിട്ടു<br />കയറാലഞ്ചു മടക്കിട്ടു<br />നെറ്റിപ്പട്ടം പൊട്ടിട്ടു<br />കൂടേ ഞാനും പൂവിട്ടു<br />പൂവേ പൊലി പൂവേ പൊലി<br />പൂവേ പൊലി പൂവേ<br />പൂവേ പൊലി പൂവേ പൊലി<br />പൂവേ പൊലി പൂവേ ...എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-10944426552627959222009-08-29T18:06:00.000+05:302009-08-29T18:10:57.178+05:30എന്തെന്റെ മാവേലി ഓണം വന്നൂചന്തത്തില് മുറ്റം ചെത്തിപ്പറിച്ചീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />പന്തുകളിച്ചീല പന്തലുമിട്ടീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />അമ്മാവന് വന്നീല, സമ്മാനം തന്നീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />അച്ഛനും വന്നീല, സമ്മാനം തന്നീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />പിള്ളേരും വന്നീല, പാഠം നിറുത്തീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />തട്ടാനും വന്നീല, താലിയും തീര്‍ത്തീല<br />എന്തെന്റെ മാവേലി ഓണം വന്നൂ<br />നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല<br />എന്തെന്റെ മാവേലി ഓണം വന്നൂഎബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-30112315194482892922009-08-29T18:03:00.001+05:302009-08-29T18:06:00.869+05:30പൂവായ പൂവെല്ലാംപൂവായ പൂവെല്ലാം പിള്ളേരറത്തു<br />പൂവാങ്കുറുന്തില ഞാനുമറുത്തു<br />പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു<br />എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു<br />പൂവേ പൊലി.......എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-69827644462716034032009-08-29T17:21:00.000+05:302009-08-29T17:59:22.416+05:30അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി മുറ്റത്തു്അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി മുറ്റത്തു്<br />കണ്ണാന്തളി മുറ്റത്തൊരാലു മുളച്ചു<br />ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു<br />ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും<br />തുടിയും തുടിക്കോലും പറയും പറക്കോലും<br />പൂവേ പൊലി പൂവേ പൊലി.....<br /><br />തുമ്പേലരിമ്പേലൊരീരമ്പന്‍ തുമ്പ<br />തുമ്പ കൊണ്ടമ്പതു തോണി ചമച്ചു<br />തോണിത്തലയ്ക്കലൊരാലു മുളച്ചു<br />ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു<br />ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും<br />തുടിയും തുടിക്കോലും പറയും പറക്കോലും<br />പൂവേ പൊലി പൂവേ പൊലി പൂവേ.....എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0tag:blogger.com,1999:blog-189002829656720369.post-9718037603377904212009-08-29T17:18:00.000+05:302009-08-29T17:21:44.953+05:30പൊന്നോണം<span style="font-weight: bold; color: rgb(204, 0, 0);">ജി ശങ്കര കുറുപ്പ് </span><br /><br />നെല്ലിന് തോളിലാക്കൈവച്ചു നിന്നൂ<br /><br />നെല്ലിപ്പൂവൊക്കെക്കണ്ണു തുറന്നൂ.<br /><br />ചിന്നും വെണ്മുകില്‍ക്കേസരം മേലേ<br /><br />മിന്നും ചിങ്ങത്തെക്കാണുവാന്‍ പോലെ.<br /><br />പൊന്നിന് കുത്തുവിളക്കുമായ് വന്നു<br /><br />മുന്നില്‍ മുക്കുറ്റി ചാലേ നിരന്നു;<br /><br />പൂവില്‍ മുങ്ങിന പൊന്നോണനാളെ<br /><br />പൂര്‍ണ്ണാമോദമെതിരേല്‍ക്കാന്‍ നീളെ.<br /><br />ചെന്പൊല്‍ത്താമര പൊന്‍കുട നീര്‍ത്തീ,<br /><br />ആന്പല്‍പ്പൊയ്കകള്‍ താലമുയര്‍ത്തീ.<br /><br />തുന്പപ്പൂവരി വാരിയെറിഞ്ഞു<br /><br />തുന്പംതന്‍നിഴല്‍പോലുമൊഴിഞ്ഞു.<br /><br />തെച്ചി, മന്ദാരം, ചേമന്തി, പാറും<br /><br />പിച്ചി, യീവകപ്പൂവുകള്‍ തോറും<br /><br />നൃത്തം ചെയ്യുന്നു കേരളനാടിന്<br /><br />ചിത്തം ചന്ദനത്തെന്നലില്‍ക്കൂടി<br /><br />വാനിന്നേവമസൂയ വളര്‍ത്തി<br /><br />വാഴ്ക, മാവേലി മംഗളമൂര്‍ത്തി.എബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.com0